ADVERTISEMENT

ന്യൂഡൽഹി ∙ രാജസ്ഥാനിൽ പ്രതിപക്ഷ നേതാവാകാൻ അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും തമ്മിൽ പിടിവലി. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും നടത്തിയതിനു സമാനമായ അഴിച്ചുപണിക്കു കോൺഗ്രസ് ഹൈക്കമാൻഡ് തയാറായാൽ ഗെലോട്ടിന്റെ വഴിയടയും.

അതേസമയം സംസ്ഥാന രാഷ്ട്രീയത്തിൽ തന്റെ എതിരാളിയായ സച്ചിന്റെ കയ്യിലേക്കു നേതൃസ്ഥാനമെത്തുന്നതു തടയാനുള്ള തീവ്രശ്രമത്തിലാണു ഗെലോട്ട്. തിരഞ്ഞെടുപ്പിൽ തോറ്റെങ്കിലും കോൺഗ്രസിന് 69 സീറ്റ് ലഭിച്ചത് തന്റെ സ്വാധീനത്തിനു തെളിവായി ഗെലോട്ട് ചൂണ്ടിക്കാട്ടുന്നു. സച്ചിൻ പ്രതിനിധീകരിക്കുന്ന ഗുജ്ജർ സമുദായം കോൺഗ്രസിനെ കൈവിട്ടുവെന്നും അദ്ദേഹം വാദിക്കുന്നു. 

മറുവശത്ത്, ഇനി തന്റെ ഊഴമാണെന്ന ഉറച്ച നിലപാടിലാണു സച്ചിൻ. ഇരുവരെയും മറികടന്ന് മൂന്നാമതൊരാളെ നേതാവായി ഹൈക്കമാൻഡ് അവരോധിക്കാനുള്ള നേരിയ സാധ്യതയും നിലനിൽക്കുന്നു. അങ്ങനെ സംഭവിച്ചാൽ അതിനോടുള്ള സച്ചിന്റെ നിലപാട് കാത്തിരുന്നു കാണേണ്ടി വരും.

English Summary:

Rajasthan Congress:Tussle between Ashok Gehlot and Sachin Pilot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com