തിരുവനന്തപുരം∙ സിസ്റ്റർ അഭയ കേസ് പരിഗണിക്കുന്നതു സിബിഐ കോടതി അടുത്ത മാസം 29 ലേക്കു മാറ്റി. ഫാ.തോമസ് എം.കോട്ടൂർ, സിസ്റ്റർ സെഫി, ക്രൈംബ്രാഞ്ച് മുൻ എസ്പി. കെ.ടി.മൈക്കിൾ എന്നിവരാണു കേസിലെ പ്രതികൾ. കെ.ടി.മൈക്കിളിനെതിരായ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.
സിബിഐ കോടതിയിൽ നൽകിയ വിടുതൽ ഹർജി തള്ളിയതിനെതിരെ ഫാ.കോട്ടൂരും സിസ്റ്റർ സെഫിയും സമർപ്പിച്ച ഹർജി ഹൈക്കോടതിയിൽ നിലനിൽക്കുന്നതിനാലാണ് ഇന്നലെ കുറ്റപത്രം വായിക്കാതിരുന്നത്. 1992 മാർച്ച് 27നു കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിലാണു സിസ്റ്റർ അഭയയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.