കൊച്ചി ∙ സിസ്റ്റർ അഭയ കേസിലെ രണ്ടാംപ്രതി ജോസ് പൂതൃക്കയിലിനെ കുറ്റവിമുക്തനാക്കിയതു ചോദ്യംചെയ്യുന്ന ഹർജിയിൽ ഹൈക്കോടതി സിബിഐക്കും മറ്റും നോട്ടിസ് പുറപ്പെടുവിച്ചു. ജോമോൻ പുത്തൻപുരയ്ക്കൽ സമർപ്പിച്ച ഹർജിയിലാണു ജസ്റ്റിസ് സുനിൽ തോമസിന്റെ നടപടി. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയുടെ 2018 മാർച്ച് ഏഴിലെ ഉത്തരവാണു ചോദ്യംചെയ്യുന്നത്. വിചാരണ നേരിടാൻ തക്കവിധം തെളിവുകളില്ലെന്ന സിബിഐ കോടതിയുടെ നിഗമനം ശരിയല്ലെന്നാണ് ആക്ഷേപം. സാക്ഷിമൊഴികളിലും പോളിഗ്രാഫ്, നാർകോ അനാലിസിസ്, ബ്രെയിൻ മാപ്പിങ് പരിശോധനകളിലും പ്രതിയുടെ പങ്കാളിത്തം വ്യക്തമായിരുന്നു. അതിനാൽ വിചാരണ നേരിടാൻ നിർദേശിക്കണമെന്നാണ് ആവശ്യം. കേസ് ജൂൺ ഏഴിലേക്കു മാറ്റി.
സിസ്റ്റർ അഭയ
Advertisement