ADVERTISEMENT

ലക്നൗ ∙ യുപിയിലെ ജയിലിൽ കഴിയുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചുമത്തിയ കേസിൽ അലഹാബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് ജാമ്യം അനുവദിച്ചു. 2 വർഷത്തോളമായി ജയിലിൽ കഴിയുന്ന കാപ്പൻ ഇതോടെ മോചിതനാകും. 

ഹത്രസിലേക്കുള്ള യാത്രയ്ക്കിടെ 2020 ഒക്ടോബറിലാണ് കാപ്പനെ അറസ്റ്റ് ചെയ്തത്. തുടർന്ന്, യുഎപിഎ നിയമപ്രകാരം പൊലീസ് ചുമത്തിയ കേസുകളിൽ വിശദമായ വാദം കേട്ടശേഷം സുപ്രീം കോടതി അദ്ദേഹത്തിനു ജാമ്യം അനുവദിച്ചു. പൊലീസ് ഹാജരാക്കിയ തെളിവുകളുടെ കാര്യത്തിൽ ബെഞ്ച് സംശയം പ്രകടിപ്പിക്കുകയും ചെയ്തു. 

കാപ്പന്റെ അക്കൗണ്ടിലേക്ക് 45,000 രൂപ അനധികൃതമായി എത്തിയെന്നാരോപിച്ചാണ് ഇഡി കേസ് റജിസ്റ്റർ ചെയ്തത്. പോപ്പുലർ ഫ്രണ്ടുമായി കാപ്പനു ബന്ധമുണ്ടെന്നും ഹത്രസിൽ കലാപം സൃഷ്ടിക്കാനാണ് ഈ പണം സ്വീകരിച്ചതെന്നുമാണ് ഇഡിയുടെ വാദം. ഹൈക്കോടതിയിൽ കാപ്പനു വേണ്ടി മുഹമ്മദ് ഡാനിഷ് ഹാജരായി.

English Summary: Bail Granted for Siddique Kappan in ED Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com