ADVERTISEMENT

മൂന്നാർ∙  ഒൻപതുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനു ട്രിപ്പിൾ ജീവപര്യന്തം കഠിനതടവും (ജീവിതാവസാനം വരെ മൂന്നു തവണ കഠിനതടവ്) 5.7 ലക്ഷം രൂപ പിഴയും വിവിധ വകുപ്പുകളിലായി 30 വർഷം കഠിനതടവും ശിക്ഷ. വാഗുവര എസ്റ്റേറ്റിൽ ഫാക്ടറി ഡിവിഷനിൽ എ.അജിത് പ്രഭാകറിനെ (31) ശിക്ഷിച്ച് ദേവികുളം അതിവേഗ പോക്സോ കോടതി ജഡ്ജി പി.എ.സിറാജുദീൻ ആണു വിധി പറഞ്ഞത്. പിഴയടച്ചില്ലെങ്കിൽ 32 മാസം അധികതടവ് അനുഭവിക്കണം.

ഒന്നര വർഷത്തോളം പ്രതി പെൺകുട്ടിയെ ഉപദ്രവിച്ചെന്നാണു കേസ്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സ്മിജു കെ.ദാസ് ഹാജരായി. മറയൂർ എസ്എച്ച്ഒ ആയിരുന്ന പി.പി.ബിജോയി ആണ് കേസന്വേഷിച്ചതും പ്രതിയെ പിടികൂടിയതും.

English Summary:

Munnar Man Sentenced to Triple Life Imprisonment for Child Molestation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com