ADVERTISEMENT

പാലാ ∙ രാത്രിസൽക്കാരത്തിൽ പങ്കെടുത്തവർ തമ്മിലുണ്ടായ സംഘർഷത്തിനും വാക്കേറ്റത്തിനുമിടയിൽ കത്രികകൊണ്ട് കുത്തേറ്റു യുവാവ് മരിച്ചു. പ്രവിത്താനം ചെറിയൻമാക്കൽ ലിബിൻ ജോസ് (28) ആണു മരിച്ചത്. ഇന്നലെ പുലർച്ചെ 2.30നു പ്രവിത്താനം കോടിയാനിച്ചിറയിലാണു സംഭവം. കണിയാൻമുകളിൽ ബിനീഷിന്റെ വീട്ടിലെ ആഘോഷച്ചടങ്ങിൽ പങ്കെടുക്കാനെത്തിയവരിൽ ചിലർ ചീട്ടുകളിച്ചെന്നും തുടർന്നുണ്ടായ തർക്കത്തിനിടെ കത്രിക കൊണ്ട് ലിബിനു കുത്തേൽക്കുകയായിരുന്നെന്നും പൊലീസ് അറിയിച്ചു. 

ലിബിൻ ഉൾപ്പെടെയുള്ള ബിനീഷിന്റെ സുഹൃത്തുക്കളും ബന്ധുക്കളും തമ്മിലാണു സംഘർഷമുണ്ടായത്. പ്രതിയെ ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. ലിബിന്റെ സംസ്‌കാരം ഇന്നു 2.30നു പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോനാ പള്ളിയിൽ. പിതാവ്: ചെറിയൻമാക്കൽ ജോസുകുട്ടി. അമ്മ: ലൂസി. സഹോദരങ്ങൾ: ലിന്റോ, ലിജോ.

English Summary:

Young man died after being stabbed with scissors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com