ADVERTISEMENT

തിരുവനന്തപുരം∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ എംആർഐ സ്കാനിങ് എടുക്കുന്നതിനുള്ള തീയതി നേരത്തേ ലഭ്യമാക്കാത്തതിനു ജീവനക്കാരിക്ക് രോഗിയുടെ ക്രൂരമർദനം.  മർദനമേറ്റു ബോധരഹിതയായ ആശുപത്രി വികസന സമിതി ജീവനക്കാരി ആറ്റിങ്ങൽ ചെമ്പൂ‍ർ കുളത്തിൻകര ദേവി ക്ഷേത്രത്തിനു സമീപം നിത്യ ഭവനിൽ ടി.ജയകുമാരി (57) മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കാഞ്ഞിരംകുളം പുല്ലുവിള പീപ്പി വിള പുരയിടത്തിൽ എ.അനിലിനെ (34) പൊലീസ് അറസ്റ്റ് ചെയ്തു. 

ഇന്നലെ ഉച്ചയ്ക്കു 12.20നാണു സംഭവം. വലതു കയ്യിലെ മുഴയ്ക്കു ചികിത്സ തേടിയാണ് അനിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയത്. മുഴയുടെ എംആർഐ സ്കാൻ എടുക്കണമെന്ന് ഡോക്ടർ നിർദേശിച്ചു. സ്കാനിങ് സെന്ററിൽ എത്തിയ അനിൽ വൈകാതെ സ്കാനിങ് നടത്തുന്നതിനു ക്രമീകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. നിലവിലെ തിരക്ക് അനുസരിച്ച് ജൂണിൽ മാത്രമേ തീയതി അനുവദിക്കാൻ പറ്റുകയുള്ളൂവെന്നു ജയകുമാരി പറഞ്ഞു. 

കാത്തുനിന്ന അനിൽ, വീണ്ടും ജയകുമാരിയോട് സമീപദിവസങ്ങളിൽ സ്കാനിങ് നടത്തണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടു. ഇതെത്തുടർന്ന് ഇരുവരും തമ്മിൽ തർക്കത്തിലായി. കൗണ്ടറിന്റെ വാതിൽ തള്ളിത്തുറന്ന് അകത്തു കയറിയ അനിൽ, ജയകുമാരിയുടെ മുഖത്ത് ഇടിക്കുകയായിരുന്നു. 

English Summary:

Medical college employee assaulted by patient for scanning date

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com