ഒറ്റമശേരി ഇരട്ടക്കൊല കേസ്: ഒന്നു മുതൽ അഞ്ചു വരെ പ്രതികൾ കുറ്റക്കാർ
Mail This Article
ആലപ്പുഴ ∙ ഒറ്റമശേരി ഇരട്ടക്കൊല കേസിൽ ഒന്നു മുതൽ അഞ്ചു വരെ പ്രതികൾ കുറ്റക്കാരെന്ന് അഡിഷനൽ സെഷൻസ് ജഡ്ജി സി.എൻ.സീത. ശിക്ഷ ഓഗസ്റ്റ് മൂന്നിനു പറയും. ഒന്നാം പ്രതി പോൾസണെ വിയ്യൂർ ജയിലിലെ ശുചി മുറിയിൽ വീണു പരുക്കേറ്റതിനാൽ കോടതിയിൽ ഹാജരാക്കിയില്ല.
പട്ടണക്കാട് കാട്ടുങ്കൽ ജോൺസൺ (42), കളത്തിൽ സുബിൻ (28) എന്നിവർ ബൈക്കിൽ പോകുമ്പോൾ ലോറി ഇടിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്. ഒറ്റമശേരി സെന്റ് പീറ്റേഴ്സ് ബസ് സ്റ്റോപ്പിനു സമീപം 2015 നവംബർ 11നു വൈകിട്ട് 6.15നാണ് സംഭവം.
പട്ടണക്കാട് തയ്യിൽ പോൾസൺ (34) സഹോദരൻ താലിഷ് (38) എന്നിവർക്ക് ജോൺസണോട് ഉണ്ടായിരുന്ന മുൻവൈരാഗ്യമാണു കൊലപാതകത്തിനു കാരണം. പ്രതികളായ ലോറി ഡ്രൈവർ ചേർത്തല ഇല്ലത്തുവെളി സിബു (43), തണ്ണീർമുക്കം മേലെപ്പൊക്കാട്ടുചിറ അജേഷ് (32), സഹോദരൻ വിജേഷ് (35) എന്നിവരെ കോടതി വിട്ടയച്ചു.