ADVERTISEMENT

പാലക്കാട്∙ നഗരസഭ ആസ്ഥാനത്ത് ബിജെപിയുടെ വിജയാഘോഷത്തിനിടെ ജയ്ശ്രീറാം ബാനർ തൂക്കിയത് വിവാദമാകുന്നു. സർക്കാർ സ്ഥാപനത്തിലെ നിയമലംഘനത്തിനെതിരെ പൊലീസ് കേസെടുക്കണമെന്ന് സിപിഎമ്മും ബിജെപിയുടെ തനിസ്വരൂപം വ്യക്തമായെന്നും നടപടി വേണമെന്നും കോൺഗ്രസും ആവശ്യപ്പെട്ടു.

ബുധനാഴ്ച ബിെജപിയുടെ ആഹ്ളാദ പ്രകടനത്തിനിടെയാണ് പാലക്കാട് നഗരസഭാ കാര്യാലയത്തിന് മുന്നിൽ ജയ്ശ്രീറാം എന്നെഴുതിയ ബാനർ തൂക്കിയത്. മിനിറ്റുകൾക്കകം നീക്കം ചെയ്യുകയും ചെയ്തു. എന്നാൽ ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ബിജെപിയുടെ നടപടി രാജ്യത്തിന്റെ മതനിരപേക്ഷ മൂല്യങ്ങള്‍ക്കെതിരാണെന്നും സർക്കാർ സ്ഥാപനത്തിലെ നിയമലംഘനത്തിന് പൊലീസ് കേസെടുക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.

പൊതുസ്ഥാപനത്തില്‍ ഇത് അനുവദിക്കരുതെന്നും നടപടിെയടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ഡിസിസി പ്രസിഡന്റും എംപിയുമായ വി.കെ.ശ്രീകണ്ഠൻ പറഞ്ഞു. വിമര്‍ശനവുമായി വി.ടി.ബൽറാം എംഎൽഎ ഉൾപ്പെടെയുളളവരും രംഗത്തെത്തി. അതേസമയം സ്ഥലത്തുണ്ടായിരുന്ന നേതാക്കള്‍ ഇടപെട്ട് ഉടന്‍ ഒഴിവാക്കിെയന്നും ആരാണ് ബാനർ വച്ചതെന്ന് അറിയില്ലെന്നും ബിജെപി ജില്ലാ അധ്യക്ഷന്‍ ഇ.കൃഷണദാസ് അറിയിച്ചു. നിയമനടപടി ഉണ്ടായേക്കുമെന്നാണ് പൊലീസ് വിശദീകരണം.

Content Highlights: BJP, Palakkad Muncipality

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com