‘ടൂൾകിറ്റ് കേസ്’: ആക്ടിവിസ്റ്റ് ദിശ രവി 3 ദിവസം കൂടി ജൂഡിഷ്യൽ കസ്റ്റഡിയിൽ
Mail This Article
ന്യൂഡൽഹി ∙ കർഷക സമരവുമായി ബന്ധപ്പെട്ട ‘ടൂൾകിറ്റ് കേസിൽ’ അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തകയും ആക്ടിവിസ്റ്റുമായ ദിശ രവിയെ (22) മൂന്നു ദിവസം കൂടി ജൂഡിഷ്യൽ കസ്റ്റഡിയിൽ വയ്ക്കാൻ ഉത്തരവ്. തെളിവു നശിപ്പിക്കാൻ സാധ്യതയുണ്ടെന്നു ഡൽഹി പൊലീസ് ചൂണ്ടിക്കാട്ടിയപ്പോഴാണു കോടതി കസ്റ്റഡി കാലാവധി നീട്ടിയത്.
‘ടൂൾ കിറ്റ്’ തയാറാക്കിയതുമായി ബന്ധപ്പെട്ടു മലയാളി അഭിഭാഷക നികിത ജേക്കബ്, പരിസ്ഥിതി പ്രവർത്തകരായ ദിശ രവി, ശാന്തനു മുളുക് എന്നിവരടക്കം 70 പേർ ജനുവരി 11നു ഖലിസ്ഥാൻ അനുകൂല സംഘടനയായ പൊയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷനുമായി ‘സൂം’ ചർച്ചയിൽ പങ്കെടുത്തെന്നാണു പൊലീസിന്റെ ആരോപണം. ദിശയ്ക്കു കുടുംബാംഗങ്ങളെയും അഭിഭാഷകനെയും കാണാൻ ഡൽഹി കോടതി അനുമതി നൽകിയിരുന്നു.
English Summary: Activist Disha Ravi Sent To Jail For 3 Days In "Toolkit" Case