ADVERTISEMENT

നിലമ്പൂർ∙ ജനങ്ങളുടെ മനസിൽ ജീവിക്കുന്ന വ്യക്തിയാണ് താനെന്ന് പി.വി.അൻവർ എംഎൽഎ. തന്റെ അസാന്നിധ്യം ജനം ഉള്‍ക്കൊള്ളും. വിവാദങ്ങളെ ജനം തള്ളും. സിപിഎം നേതാക്കളുടെ സമ്മതത്തോട് കൂടിയാണ് ആഫ്രിക്കയിൽ പോയത്. താന്‍ കള്ളക്കടത്ത് നടത്തി മുങ്ങിയതല്ല.

എന്റെ ജീവിതസാഹചര്യം പാര്‍ട്ടിക്കറിയാം. ഉത്തരവാദിത്തപ്പെട്ടവരെ കൃത്യമായി അറിയിച്ചശേഷമാണ് പോയത്. ആര്യാടന്‍മാരും പി.കെ.ബഷീറും വി.വി. പ്രകാശുമാണ് തന്നെ തകർക്കാൻ ശ്രമിക്കുന്നത്. കക്കാടംപൊയിലെ പാർക്ക് പൂട്ടിയതിൽ തനിക്കൊന്നും സംഭവിച്ചില്ല.

എന്നാൽ, ഒരുപാട് കുടുംബങ്ങളെ അത് ബാധിച്ചു. തനിക്കെതിരായ ആരോപണങ്ങളുടെ സത്യാവസ്ഥ സിപിഎമ്മിനറിയാം. ഇടതുപക്ഷത്തെ തകർക്കാൻ ശ്രമിക്കുന്നവരാണ് തന്റെ ശത്രു. സർക്കാരിന്റെ ഭരണനേട്ടം പറഞ്ഞ് വോട്ടുപിടിക്കും. ആഫ്രിക്കയിലെ കച്ചവടം മകനെ ഏൽപ്പിക്കാനാണ് പദ്ധതിയെന്നും അൻവർ മനോര ന്യൂസിനോട് പറഞ്ഞു.

Content Highlights: PV Anvar arrived at Nilambur

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com