സ്വവർഗാനുരാഗികളെ വേർപ്പെടുത്തിയ കേസ്: ഹൈക്കോടതി തുടര്‍നടപടികള്‍ക്ക് സുപ്രീംകോടതി സ്റ്റേ
Mail This Article
×
ന്യൂഡൽഹി∙ കേരളത്തിലെ സ്വവര്‍ഗാനുരാഗികളുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതിയിലെ തുടര്‍ നടപടികള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി മാതാപിതാക്കളുടെ കസ്റ്റഡിയില്‍ വിട്ട പെണ്‍കുട്ടിയെ കൊല്ലം കുടുംബ കോടതിയില്‍ ഹാജരാക്കാനും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
മാതാപിതാക്കള്‍ അന്യായമായി തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന പങ്കാളിയുടെ ആരോപണത്തില്‍ സുപ്രീംകോടതി ഇ–കമ്മറ്റി പ്രതിനിധിയും കേരളത്തില്‍ നിന്നുള്ള ജുഡീഷ്യല്‍ ഓഫിസറും പെണ്‍കുട്ടിയില്‍ നിന്ന് മൊഴിയെടുക്കും. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും കോടതി അറിയിച്ചു. ഈമാസം പതിനേഴിന് കേസ് വീണ്ടും പരിഗണിക്കും.
English Summary: Kerala lesbian's case in Supreme Court
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.