ADVERTISEMENT

ന്യൂഡ‍ൽഹി ∙ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ പിഴവുകളിലാണു കശ്മീര്‍ പ്രശ്നങ്ങളുടെ വേരുകൾ കിടക്കുന്നതെന്ന വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടന അനുച്ഛേദം 370 റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടി സുപ്രീം കോടതി ശരിവച്ചതിനു പിന്നാലെയാണു രാജ്യസഭയിൽ അമിത് ഷായുടെ പ്രസ്താവന.

‘‘കശ്മീരിനേക്കാൾ കൂടുതൽ മുസ്‍ലിം ജനസംഖ്യയുള്ള സംസ്ഥാനങ്ങൾ രാജ്യത്തുണ്ട്. എന്നിട്ടുമെന്താണു ജമ്മു കശ്മീരിൽ മാത്രം ഭീകരതയുള്ളത്? ആർട്ടിക്കിൾ 370 കാരണം വിഘടനവാദം രൂപപ്പെട്ടതാണു കാരണം. തെറ്റായ മാർഗത്തിലൂടെയാണ് ആർട്ടിക്കിൾ 370 റദ്ദാക്കിയതെന്നാണു സുപ്രീംകോടതിയുടെ വിധിക്കു ശേഷവും കോൺഗ്രസ് പറയുന്നത്. അംഗീകരിക്കില്ലെന്നും പറയുന്നു.

40 വർഷങ്ങളുടെ തെറ്റുകൾ മോദി നാലു വർഷം കൊണ്ട് ശരിയാക്കുമെന്ന് അവർ പ്രതീക്ഷിച്ചില്ല. പാക്കിസ്ഥാനുമായുള്ള യുദ്ധത്തിനിടെ അനവസരത്തിലെ വെടിനിർത്തൽ ഇല്ലായിരുന്നെങ്കിൽ പാക്ക് അധിനിവേശ കശ്മീർ ഉണ്ടാകുമായിരുന്നില്ല. നെഹ്റു രണ്ടു ദിവസം കാത്തിരുന്നെങ്കിൽ നമ്മുടെ രാജ്യം വിജയിക്കുകയും കശ്മീർ മുഴുവനും നമ്മുടെ സ്വന്തമാകുകയും ചെയ്യുമായിരുന്നു. ഭീകരതയില്ലാത്ത കശ്മീർ എന്ന ലക്ഷ്യത്തിനടുത്താണ് ഇപ്പോൾ നമ്മൾ’’– അമിത് ഷാ പറഞ്ഞു.

നെഹ്‌റുവിന്റെ പിഴവുകളാണു കശ്മീരിനെ ദുരിതത്തിലാക്കിയതെന്നു നേരത്തെയും അമിത് ഷാ പറഞ്ഞിരുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടി ശരിവച്ച സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച്, അടുത്ത വർഷം സെപ്റ്റംബർ 30നകം ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പു നടത്തണമെന്നു നിർദേശിച്ചു.

English Summary:

Nehru's Mistakes At Root Of Kashmir Problem: Amit Shah After Big Verdict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com