കാഞ്ചീപുരത്ത് കൊലക്കേസ് പ്രതികളായ രണ്ടു ഗുണ്ടകളെ പൊലീസ് വെടിവച്ചു കൊന്നു
Mail This Article
×
ചെന്നൈ∙ കാഞ്ചീപുരത്ത് രണ്ടു ഗുണ്ടകളെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തി. ബുധനാഴ്ച പുലർച്ചെ മൂന്നരയോടെയാണ് സംഭവം. രഘുവരൻ, കറുപ്പു ഹസ്സൻ എന്നിവരെയാണ് കാഞ്ചീപുരം റെയിൽവേ പാലത്തിനു സമീപം വെടിവച്ചു കൊലപ്പെടുത്തിയത്. പൊലീസിനു നേരെ ആക്രമണമുണ്ടായപ്പോഴാണ് വെടിയുതിർത്തതെന്നാണ് റിപ്പോർട്ട്.
ഇരുപതോളം ക്രിമിനൽ കേസുകളിൽ പ്രതിയായ പ്രഭാകരൻ എന്ന കുപ്രസിദ്ധ ഗുണ്ടയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇരുവരെയും പിടികൂടാൻ ശ്രമിക്കുമ്പോഴായിരുന്നു സംഭവം. തകർന്ന ഒരു ബഹുനില കെട്ടിടത്തിൽ ഒളിച്ചു താമസിച്ചിരുന്ന ഇവരെ പിടികൂടാൻ എത്തിയപ്പോൾ പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാൻ നോക്കിയെന്നും അതിനിടെയാണ് വെടിയുതിർത്തതെന്നുമാണ് പൊലീസ് ഭാഷ്യം. ആക്രമണത്തിൽ പരുക്കേറ്റ രണ്ടു പൊലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
English Summary:
Two rowdies shot dead by police in Kancheepuram
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.