ADVERTISEMENT

പട്ന ∙ ആർജെഡി നേതാവ് തേജസ്വി യാദവ് ബിഹാറിലെ മദ്യനിരോധനം ലംഘിച്ച് മദ്യപിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷണം നടത്തണമെന്നു ബിജെപി നേതാവ് സുശീൽ കുമാർ മോദി. പാർട്ടി അച്ചടക്ക ലംഘനത്തിന്റെ പേരിൽ അയോഗ്യനാക്കപ്പെട്ട ആർജെഡി ലെജിസ്​ലേറ്റീവ് കൗൺസിൽ അംഗം റാംബാലി സിങാണ് തേജസ്വി മദ്യപിക്കാറുണ്ടെന്ന സൂചന നൽകിയത്. 

Read Also: മോദി ഒബിസി തന്നെ, പട്ടികയിൽ ഉൾപ്പെടുത്തിയതു കോൺഗ്രസ് സർക്കാർ; രാഹുലിനു മറുപടി

തേജസ്വി മദ്യപിക്കുമെന്നു റാംബാലി സിങ് സൂചിപ്പിക്കുന്ന വീഡിയോ പ്രചരിച്ചിരുന്നു. എന്നാൽ തേജസ്വി മദ്യപിക്കുമോയെന്ന ചോദ്യത്തിനു താൻ നൽകിയ മറുപടി പൊതുവായി പറഞ്ഞതാണെന്നും തേജസ്വിയുടെ പേര് എടുത്തു പറഞ്ഞിരുന്നില്ലെന്നും റാംബാലി സിങ് വിശദീകരിച്ചു. മദ്യനിരോധനത്തിനു ശേഷവും മദ്യപർക്കു മദ്യം കിട്ടുന്നുണ്ടെന്നു മാത്രമാണു താൻ പറഞ്ഞതെന്നും റാംബാലി സിങ് വ്യക്തമാക്കി. 

English Summary:

Sushil Kumar Modi seek investigation on an allegation against Tejashwi Yadav

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com