ADVERTISEMENT

തളിപ്പറമ്പ്∙ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നൽകിയ അപകീർത്തി കേസിൽ വീണ്ടും കോടതിയിൽ ഹാജരാകാതിരുന്ന സ്വപ്ന സുരേഷിനു പൊലീസ് മുഖേന സമൻസ് അയയ്ക്കാൻ തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതി നിർദേശിച്ചു. രണ്ടാം പ്രതിയായ വിജേഷ് പിള്ളയ്ക്കു വാറന്റ് അയയ്ക്കാനും കോടതി ഉത്തരവിട്ടു. വിജേഷ് പിള്ളയും കേസിൽ ഇതുവരെ കോടതിയിൽ ഹാജരായിരുന്നില്ല. 

Read Also: സിദ്ധാർഥിന്റെ മരണം: എസ്എഫ്ഐ നേതാക്കളടക്കം 12 പേർ ഒളിവിൽ, 6 പേരെ പിടികൂടി പൊലീസ്

അദ്ദേഹത്തിന്റെ അഭിഭാഷകൻ തുടർച്ചയായി അവധി അപേക്ഷ നൽകുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെയുള്ള ആരോപണങ്ങൾ പിൻവലിക്കുവാൻ വിജേഷ് പിള്ള മുഖേന 30 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന സ്വപ്ന സുരേഷിന്റെ ഫെയ്സ്ബുക് പോസ്റ്റിനെതിരെയാണ് ഒരുകോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ട് എം.വി. ഗോവിന്ദൻ അപകീർത്തി കേസ് നൽകിയത്.

English Summary:

Court directed to send summons to Swapna Suresh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com