ADVERTISEMENT

തുലാപ്പള്ളി (പത്തനംതിട്ട) ∙ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പുളിക്കുന്നത്ത് മലയിൽ കുടിലിൽ ബിജുവിന് നാടിന്റെ അന്ത്യാഞ്ജലി. വീട്ടിലെ പൊതുദര്‍ശനത്തിനു ശേഷം മൃതദേഹം പള്ളിയിലേക്കു കൊണ്ടുപോയി. ബിജുവിന്റെ ഭാര്യയും മക്കളും അന്തിമോപചാരമർപ്പിച്ചു. ഉച്ചയ്ക്ക് 12 വരെ പള്ളിയിൽ പൊതുദർശനം നടക്കും. ഓട്ടോ ഡ്രൈവറായിരുന്ന ബിജുവിനെ ഏപ്രിൽ 1ന് പുലർച്ചെ ഒരുമണിയോടെ വീടിനു സമീപത്തു വച്ചാണ് കാട്ടാന ആക്രമിച്ചത്. 

വീടിന്റെ മുറ്റത്തെ കൃഷി നശിപ്പിക്കുന്ന ശബ്ദം കേട്ടാണ് ആനയെ ഓടിക്കാന്‍ ബിജു ഇറങ്ങിയതെന്ന് ബന്ധുക്കൾ പറയുന്നു. പിന്നീട് വീട്ടിൽനിന്നും 50 മീറ്റര്‍ അകലെയായി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബിജുവിന്റെ മരണത്തിൽ നാട്ടുകാർ വലിയ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. നഷ്ടപരിഹാരമായി 10 ലക്ഷം രൂപ കഴിഞ്ഞ ദിവസം കുടുംബത്തിനു കൈമാറി. 50 ലക്ഷം രൂപ നൽകണമെന്നും വന്യമൃഗ ശല്യം കുറയ്ക്കാനുള്ള നടപടി ഉടൻ വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

English Summary:

Last Rites to Biju who was killed in elephant attack at Pathanamthitta

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com