ADVERTISEMENT

ന്യൂഡൽഹി∙ തുടർച്ചയായി ഏഴാം തവണയും പലിശ നിരക്കില്‍ മാറ്റംവരുത്താതെ റിസര്‍വ് ബാങ്ക്. റീപ്പോ നിരക്ക് 6.5 ശതമാനമായി തുടരും. വേനലും വരള്‍ച്ചയും അടക്കമുള്ള സാഹചര്യങ്ങള്‍ പരിഗണിച്ചാണു തീരുമാനം. നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ പണനയ യോഗത്തിലാണു തീരുമാനം. 

തുടർച്ചയായി 6 തവണത്തെ വർധനയ്ക്കുശേഷം ഏപ്രിലിലാണു പലിശനിരക്ക് വർധനയിൽ ആർബിഐ ആദ്യമായി ഇടവേളയെടുത്തത്. വിവിധ ഘട്ടങ്ങളിലായി 2.50% വർധന വരുത്തി. പിന്നീടുള്ള മാസങ്ങളിൽ പലിശ നിരക്കിൽ മാറ്റമുണ്ടായിട്ടില്ല. ഇന്ധന വിലയിൽ കുറവുണ്ടായത് പണപ്പെരുപ്പം കുറയാൻ സഹായിക്കുമെന്നാണ് റിസർവ് ബാങ്ക് പ്രതീക്ഷിക്കുന്നത്. 

റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്കു നൽകുന്ന വായ്‌പയിന്മേൽ ഈടാക്കുന്ന പലിശയുടെ നിരക്കാണു റീപ്പോ. അതിന്റെ വർധന ബാങ്കുകളുടെ സാമ്പത്തികഭാരം വർധിപ്പിക്കുന്നു. അങ്ങനെ പലിശ നിരക്കുകളുടെ വർധനയ്‌ക്കു സാധ്യതയുണ്ടാകുന്നു.

English Summary:

RBI keeps repo rate unchanged at 6.5%

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com