ADVERTISEMENT

തിരുവനന്തപുരം∙ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങളിൽ ഇളവ് വരുത്തിയെങ്കിലും ഡ്രൈവിങ് സ്കൂളുകാരുടെ പ്രതിഷേധം തുടരുന്നു. തിരുവനന്തപുരം, കൊച്ചി,  കോഴിക്കോട് അടക്കമുള്ള ജില്ലകളിൽ ഇന്നും ഡ്രൈവിങ് ടെസ്റ്റ് മുടങ്ങി. ലേണേഴ്സിനുള്ളവർ മാത്രമാണ് ഇന്നെത്തിയത്. സിഐടിയു ഒഴികെയുള്ള ഡ്രൈവിങ് സ്കൂൾ സംഘടനകളാണ് പ്രതിഷേധം നടത്തുന്നത്. പ്രതിഷേധിക്കാനോ അനുകൂലിക്കാനോ ഇല്ലെന്ന നിലപാടിലാണ് സിഐടിയു.

വിവാദ സർക്കുലർ പൂർണമായും പിൻവലിക്കുന്നതു വരെ സമരത്തിൽ ഉറച്ചുനിൽക്കാനാണ് പ്രതിഷേധക്കാരുടെ തീരുമാനം. തിരുവനന്തപുരത്ത് മുട്ടത്തറിയിൽ ടെസ്റ്റിനുള്ളവരുടെ പേര് വിളിച്ചപ്പോൾ പ്രതിഷേധക്കാർ തടഞ്ഞു. മുട്ടത്തറയിൽ 20 പേരെ ടെസ്റ്റിനായി വിളിച്ചെങ്കിലും ഡ്രൈവിങ് സ്കൂൾ ഉടമകൾ ആരെയും കൊണ്ടുവന്നില്ല. 10 മണിവരെ കാത്തുനിന്ന ഉദ്യോഗസ്ഥർ ഒടുവിൽ മടങ്ങി.

ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രത്തിനു മുന്നിൽ സമരപ്പന്തൽ കെട്ടിയാണ് സ്കൂൾ‌ ഉടമകളുടെ പ്രതിഷേധം. സമരത്തെ പൊളിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. സിഐടിയു പ്രതിനിധികളെ മന്ത്രി ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. 

English Summary:

Driving test stopped today; Minister called CITU representatives for discussion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com