ADVERTISEMENT

ബെംഗളൂരു∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായുള്ള വിവാഹം മുടങ്ങിയതിനെത്തുടർന്ന് പെൺകുട്ടിയുടെ തലയറുത്തശേഷം കടന്നുകളഞ്ഞ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. കർണാടകയിലെ മടിക്കേരിയിൽ ആണ് പതിനാറുകാരിയെ കൊന്നശേഷം ഇയാൾ തലയുമായി കടന്നുകളഞ്ഞത്. ഒളിവിൽപ്പോയ പ്രകാശിന്റെ (32) മൃതദേഹം കൊടഗു ജില്ലയിലെ മടിക്കേരി താലൂക്കിലുള്ള ഹമ്മിയാല ഗ്രാമത്തിലാണു കണ്ടെത്തിയത്. 

പെൺകുട്ടിയുടെ തലയ്ക്കായി തിരച്ചിൽ തുടരുകയാണെന്നു പൊലീസ് അറിയിച്ചു. പ്രകാശിന്റേത് ആത്മഹത്യയെന്നാണു സൂചനയെന്നു പൊലീസ് വ്യക്തമാക്കി. പത്താം ക്ലാസ് പരീക്ഷ വിജയിച്ചതിനുപിന്നാലെ പെൺകുട്ടിയെ കല്യാണം കഴിക്കാൻ ഒരുങ്ങുകയായിരുന്നു പ്രകാശ്. എന്നാൽ ബാലാവകാശ വകുപ്പ് ഇടപെട്ട് ഈ കല്യാണം റദ്ദാക്കുകയായിരുന്നു. ഇതേത്തുടർന്ന് പെൺകുട്ടിക്ക് 18 വയസ്സ് ആകുന്നതുവരെ ഈ കല്യാണം നീട്ടിവയ്ക്കാൻ ഇരുകുടുംബങ്ങളും ബാലാവകാശ വകുപ്പിന്റെ ഇടപെടലിൽ തീരുമാനിച്ചു. 

എന്നാൽ ഇതിനു സമ്മതിക്കാതിരുന്ന പ്രകാശ് പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറി മാതാപിതാക്കളെ ആക്രമിച്ചശേഷം പെൺകുട്ടിയെ 100 മീറ്ററോളം വലിച്ചുകൊണ്ടുപോയി. പിന്നീടാണ് തലയറുത്തത്. മർദനമേറ്റ പിതാവും മൂർച്ചയേറിയ ആയുധംകൊണ്ട് പരുക്കേറ്റ മാതാവും ആശുപത്രിയിൽ ചികിത്സയിലാണ്.

English Summary:

Bengaluru Shocked as Man Beheads 16-Year-Old Girl After Failed Marriage Proposal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com