‘മുത്തച്ഛന്റെ കൈയിൽ 5 ബാറ്ററിയുടെ ടോർച്ചുണ്ട്. രാത്രി അമ്പലത്തിൽ പോകാൻ അതെടുക്കും’. പണ്ടത്തെ പല നോവലുകളിലും ഇങ്ങനെ ഒരു വാചകം കാണാം. ഈ മുത്തച്ഛന്റെ കൊച്ചുമകൻ ഇപ്പോൾ രാത്രി പുറത്തിറങ്ങുന്നത് മൊബൈൽ ഫോണിലെ ടോർച്ചുകൊണ്ടാണ്. മുത്തച്ഛന്റെ ടോർച്ചിലുള്ളത് മങ്ങിയ മഞ്ഞവെളിച്ചമായിരുന്നു. കൊച്ചുമകന്റെ ടോർച്ചിലുള്ളത് തൂവെള്ള വെളിച്ചവും. കാരണം ലളിതമാണ്. കൊച്ചുമോന് നാനോ ടെക്നോളജിയുണ്ട്. മുത്തച്ഛന് അതില്ല. ഈ സാങ്കേതികവിദ്യ തന്നെയാണ് സ്മാർട് ഫോണിലും, സ്മാർട് ടിവിയിലുമുള്ള ഡിസ്പ്ലേയിലുള്ളത്. ഈ മാറ്റത്തിനു കാരണവും ഒന്നു തന്നെ. നാനോടെക്നോളജി. ഈ നാനോ ടെക്നോളജി ഉപയോഗിച്ച് നിർമിക്കുന്ന കുഞ്ഞൻ പദാർഥങ്ങളാണ് ക്വാണ്ടം ഡോട്സ്. പേരിൽ ചെറുതാണെങ്കിലും ഈ കണ്ടുപിടുത്തം വലുതാണ്. അതിന്റെ പിന്നിൽ പ്രവർത്തിച്ച യുഎസിലെ 3 നാനോ ടെക്നോളജി ഗവേഷകരാണ് ഇക്കുറി രസതന്ത്ര നൊബേല്‍ സമ്മാനത്തിന് അർഹരായത്. മൗംഗി ബാവേണ്ടി, ലൂയി ബ്രസ്, അലക്സി എകിമൊവ് എന്നിവരാണ് ആ ശാസ്ത്രജ്ഞർ.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com