‘‘പ്രണയിതാവിനോട് സ്നേഹത്തെക്കുറിച്ച് സംവദിക്കുക, ഗസൽ എന്ന വാക്കിന് അറബിയിലുള്ള അർഥമിതാണ്. അവിടെ വരികൾക്ക് അല്ലെങ്കിൽ അതിലെ കവിതയ്ക്കാണ് പ്രാധാന്യം കൂടുതൽ. ആലാപനം രണ്ടാമതാണ്. ആലാപനം സങ്കീർണമാക്കാൻ ശ്രമിക്കുമ്പോൾ ചിലപ്പോൾ വരികളുടെ ഭംഗി നഷ്ടമാകും. അതില്ലെന്ന് ഉറപ്പുവരുത്താൻ പങ്കജ് ഉധാസ് ജി എല്ലായ്പ്പോഴും ശ്രദ്ധിച്ചിരുന്നു. വലിയ കസർത്തുകളില്ലാതെ വ്യക്തതയോടെ അനായാസം ആസ്വാദകനിലേയ്ക്ക് പെയ്തിറങ്ങുന്ന ആലാപനം. ലാളിത്യമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. സംഗീതത്തിലും ജീവിതത്തിലും’’- ഗസൽ മാന്ത്രികൻ പങ്കജ് ഉധാസിനെക്കുറിച്ചുള്ള ജിതേഷ് സുന്ദരത്തിന്റെ വാക്കുകളാണിത്. ഗസൽ സമ്രാട്ട് അനൂപ് ജലോട്ടയുടെ ശിഷ്യനാണ് തലശ്ശേരി സ്വദേശി ജിതേഷ് സുന്ദരം. പങ്കജ് ഉധാസ് മലയാളത്തിൽ ആദ്യമായി പാടിയത് ജിതേഷിന്റെ ആൽബത്തിനു വേണ്ടിയായിരുന്നു. അദ്ദേഹവുമൊത്തുള്ള പാട്ടോർമകൾ പങ്കുവയ്ക്കുകയാണ് ജിതേഷ്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com