രാജ്യത്ത് സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസുകളുടെ എണ്ണം അർധ സെഞ്ചറിയോട് അടുക്കുമ്പോൾ കേരളത്തിനും അഭിമാനിക്കാൻ വകയുണ്ട്. ലാഭക്കണക്കിൽ മുന്നിലുള്ള മൂന്നു സർവീസുകളിലൊന്ന് കേരളത്തിന്റെ സ്വന്തമാണ്; അതും ഒന്നാം സ്ഥാനത്തു തന്നെ. ഇതുവരെ ആരംഭിച്ച 41 വന്ദേ ഭാരത് ട്രെയിനുകളിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത് (ഒക്യുപെൻസി) കാസർകോട്-തിരുവനന്തപുരം-കാസർകോട് വന്ദേ ഭാരത് എക്‌സ്‌പ്രസിനാണ് എന്നാണ് റെയിൽവേയുടെ കണക്കുകൾ. 200 ശതമാനത്തിനടുത്താണ് ഈ ട്രെയിനിന്റെ ഒക്യുപെൻസി നിരക്ക്; അതായത് ഒരു സീറ്റിൽ ശരാശരി രണ്ട് യാത്രക്കാർ. ഡൽഹി-വാരണാസി-ഡൽഹി, ഡൽഹി-കത്ര-ഡൽഹി വന്ദേ ഭാരത് സർവീസുകളാണ് ഇതിനു പിന്നിൽ. 120 ശതമാനത്തോളമാണ് ഇരു സർവീസുകളുടെയും ഒക്യുപെൻസി നിരക്ക്. ഉയർന്ന ഡിമാൻഡ് കണക്കിലെടുത്ത് ഇതേ റൂട്ടിൽ രണ്ടാം സർവീസും ആരംഭിച്ചതും നേട്ടമായി. രാജ്യത്ത് വന്ദേഭാരത് താരമായിത്തുടങ്ങിയതോടെ പുതിയ മാറ്റങ്ങൾക്കും ഒരുങ്ങുകയാണ് റെയിൽവേ. രണ്ട് വർഷത്തിനുള്ളിൽ വന്ദേഭാരത് സ്ലീപ്പറുകൾ സർവസാധാരണമാക്കുകയാണ് ലക്ഷ്യം. അറിയാം വന്ദേഭാരത് സർവീസുകളിൽ വരാൻ പോകുന്ന മാറ്റങ്ങൾ...

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com