ഒരു നൈജീരിയൻ കഥ കേൾക്കുക. വിദൂരനഗരത്തിൽ നിന്നെത്തിയ വനിത നിരത്തിലൂടെ നടക്കവേ ഷൂവിന്റെ വക്കു പൊട്ടി. തൊട്ടടുത്തുകണ്ട ചെരുപ്പുകുത്തിയുടെ കടയിൽ കയറി. വൃദ്ധനായ ചെരുപ്പുകുത്തി ഉടൻ പണി തുടങ്ങി. കൂട്ടത്തിൽ നർമകഥകളും ഫലിതങ്ങളും തുരുതുരെ വിളമ്പിക്കൊണ്ടിരുന്നു. വനിത വല്ലാതെ പൊട്ടിച്ചിരിച്ചുപോയ സന്ദർഭങ്ങളേറെ. വൃദ്ധന് നിറഞ്ഞ ഉത്സാഹവും ആഘോഷശൈലിയും. മുഖത്ത് ഒട്ടിച്ചുവച്ചതുപോലുള്ള പുഞ്ചിരി. ‘ഇത്രയും സന്തോഷമുള്ള മുതിർന്നയാളെ ഈ ജീവിതത്തിൽ ഞാൻ വേറെ കണ്ടിട്ടില്ല’ എന്നു വനിത. അവർ തുടർന്നു; ‘‘നിങ്ങൾ എത്ര ഭാഗ്യവാനാണെന്ന് അറിയാമല്ലോ. നിങ്ങൾക്കു ജീവിതത്തിൽ യാതൊരു പ്രശ്നവുമില്ലാത്തതുപോലെ. ജീവിതത്തിൽ പലതും അനുഭവിച്ച ഞങ്ങൾക്കൊക്കെ വല്ലപ്പോഴും മാത്രമാണു സന്തോഷം. ഏതുനേരവും മോശമായ മൂ‍ഡിലായിരിക്കും ഞങ്ങൾ’’.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com