ADVERTISEMENT

കൊച്ചി∙ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് കൂടി തീർന്നതോടെ ഇന്ധനവിലയിൽ മാറ്റമുണ്ടാകുമോ എന്ന് ഉറ്റുനോക്കി ജനം. ഇന്ത്യ വാങ്ങുന്ന ക്രൂഡ് ഓയിലിന്റെ നവംബറിലെ ശരാശരി വില ബാരലിന് 85 ഡോളറാണ്. ക്രൂഡ് വിലയിലുണ്ടാകുന്ന വലിയ വ്യത്യാസമാണ് ഇന്ധനവില കുറയാത്തതിനു കാരണമെന്നാണ് എണ്ണക്കമ്പനി വൃത്തങ്ങൾ നൽകുന്ന വിശദീകരണം. ക്രൂഡ് ഓയിൽ വില 80 ഡോളറിൽ താഴെയായി സ്ഥിരത പുലർത്തിയാൽ മാത്രമേ ഇന്ധന വിലയിൽ പ്രതിദിനമുള്ള മാറ്റത്തിനു സാധ്യതയുള്ളൂ എന്നാണ് അധികൃതർ പറയുന്നത്. 2022 ഏപ്രിൽ 6നു ശേഷം രാജ്യത്ത് ഇന്ധനവിലയിൽ പ്രതിദിനമുള്ള മാറ്റമുണ്ടായിട്ടില്ല.

റഷ്യ– യുക്രെയ്ൻ യുദ്ധസമയത്തുണ്ടായ പ്രതിസന്ധി മറികടന്ന് ഇപ്പോൾ ലാഭം കൊയ്യുകയാണ് എണ്ണക്കമ്പനികൾ. ഐഒസിയുടെ ഈ വർഷത്തെ ഇതുവരെയുള്ള മൊത്ത ലാഭം 26,717 കോടി രൂപയാണ്. ഇതിനു മുൻപ് ക്രൂഡ് വില 80 ഡോളറിനു താഴെ സ്ഥിരമായി തുടർന്ന സമയത്തും രാജ്യത്ത് ഇന്ധനവില കുറയ്ക്കാൻ കമ്പനികൾ തയാറായിട്ടില്ല. 

English Summary:

Change in fuel prices

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com