ADVERTISEMENT

മുംബൈ∙ ഏകദിന ലോകകപ്പിനിടെ പാക്കിസ്ഥാൻ മുൻ താരം ഹസൻ റാസ ഉന്നയിച്ച ആരോപണങ്ങള്‍ക്കു മറുപടിയുമായി ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. അസൂയ മാത്രമാണ് ആരോപണങ്ങൾക്കു പിന്നിലെന്നും ഇതും ഉള്ളിൽവച്ചു കളിച്ചാൽ എങ്ങനെ രക്ഷപെടുമെന്നും ഷമി ഒരു ദേശീയ മാധ്യമത്തോടു ചോദിച്ചു. ലോകകപ്പിൽ ഇന്ത്യയ്ക്ക് അനുകൂലമായി ഡിആർഎസിൽ കൃത്രിമം നടന്നെന്നും പ്രത്യേക തരത്തിലുള്ള പന്തു ലഭിക്കുന്നതുകൊണ്ടാണ് ഇന്ത്യൻ താരങ്ങൾ ഇത്രയേറെ വിക്കറ്റുകൾ വീഴ്ത്തുന്നതെന്നും ഹസൻ റാസ ആരോപിച്ചിരുന്നു.

‘‘ഇത്തരം ആരോപണങ്ങൾ കേൾക്കുമ്പോൾ അവർ ക്രിക്കറ്റിനെ തമാശയായി കാണുന്നു എന്നു മാത്രമേ പറയാൻ സാധിക്കൂ. അഭിനന്ദനം ലഭിക്കുമ്പോൾ നമുക്ക് സന്തോഷമായിരിക്കും. എന്നാൽ തോൽക്കുമ്പോൾ വഞ്ചിക്കപ്പെട്ടു എന്നായിരിക്കും ആദ്യം തോന്നുക. ലോകകപ്പിൽ ഇന്ത്യയുടെ പ്രകടനം നോക്കുക. പാക്കിസ്ഥാൻ അതിന് അടുത്തൊന്നുമില്ല. അസൂയ കാരണമാണ് അവർ ഇതൊക്കെ പറയുന്നത്. അസൂയയും വച്ച് കളിക്കാൻ ഇറങ്ങിയാല്‍ അവർ ജയിക്കാൻ പോകുന്നില്ല.’’– ഷമി ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

ലോകകപ്പ് മത്സരങ്ങൾക്കിടെ തന്നെ ഹസൻ റാസയ്ക്ക് ഷമി ഇൻസ്റ്റഗ്രാമിലൂടെ മറുപടി നൽകിയിരുന്നു. നാണം ഇല്ലേയെന്നായിരുന്നു അന്ന് ഷമി ചോദിച്ചത്. പാക്കിസ്ഥാൻ മുൻ താരം വസീം അക്രം പറയുന്നതെങ്കിലും ശ്രദ്ധിക്കാൻ ഷമി ഹസൻ റാസയെ ഉപദേശിച്ചു. പാക്ക് താരങ്ങളും ഹസന്‍ റാസയ്ക്കെതിരെ രംഗത്തെത്തി. പാക്കിസ്ഥാനെ അപഹാസ്യരാക്കാനാണ് ഹസൻ റാസ ശ്രമിക്കുന്നതെന്ന് പാക്ക് താരങ്ങള്‍ ആഞ്ഞടിച്ചു.

English Summary:

Mohammed Shami On Ex-Pakistan Star's Bizarre Claim Against India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com