ADVERTISEMENT

ന്യൂഡൽഹി ∙ ഉത്തേജക പരിശോധനയ്ക്കു തയാറായില്ല എന്ന കാരണത്താൽ ഇന്ത്യൻ ഗുസ്തി താരം ബജ്‌രംഗ് പുനിയയ്ക്ക് ലോക ഗുസ്തി സംഘടനയുടെ (യുണൈറ്റഡ് വേൾഡ് റസ്‌ലിങ് –യുഡബ്ല്യുഡബ്ല്യു) സസ്പെൻഷൻ. 

  ഈ വർഷം അവസാനം വരെയാണു മത്സരങ്ങളിൽനിന്നു വിലക്കിയിരിക്കുന്നത്. പരിശോധനയ്ക്കു തയാറാകാതിരുന്ന പുനിയയെ ദേശീയ ഉത്തേകജ വിരുദ്ധ ഏജൻസി (നാഡ) ഏതാനും ദിവസം മുൻപ് സസ്പെൻഡ് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു രാജ്യാന്തര ഗുസ്തി സംഘടനയുടെയും നടപടി. 

  ഇതിനിടെ ബജ്‌രംഗിനു വിദേശ രാജ്യത്തു പരിശീലനം നടത്താൻ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) 8.82 ലക്ഷം രൂപ അനുവദിച്ചുവെങ്കിലും താൻ പരിശീലനത്തിനു പോകുന്നില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.

മാർച്ച് 10നു ഹരിയാനയിൽ നടന്ന ഒളിംപിക്സ് യോഗ്യതാ മത്സരത്തിനുള്ള സിലക്‌ഷൻ ട്രയൽസിൽ പരാജയപ്പെട്ട ബജ്‌രംഗ് ഉത്തേജക പരിശോധനയ്ക്കു സാംപിൾ നൽകാതെ വേദി വിട്ടുപോയിരുന്നു. അതിനു ശേഷം സാംപിൾ നൽകാൻ ആവശ്യപ്പെട്ടപ്പോൾ സഹകരിച്ചില്ലെന്നു കാട്ടിയാണു നാഡ ബജ്‌രംഗ് പുനിയയെ ഏപ്രിൽ 23നു സസ്പെൻഡ് ചെയ്തത്.

English Summary:

Global ban for Bajrang Punia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com