ADVERTISEMENT

ടൈം മാഗസിന്റെ 2023ലെ ‘പഴ്സൻ ഓഫ് ദി ഇയർ’ ആയി പോപ് താരം ടെയ്‌ലർ സ്വിഫ്റ്റിനെ തിരഞ്ഞെടുത്തു. ഓപ്പൺ എഐ സഹസ്ഥാപകൻ സാം ഓൾട്ട്മാനെയും ചാൾസ് മൂന്നാമൻ രാജാവിനെയും പിന്നിലാക്കിയാണു മുപ്പത്തിമൂന്നുകാരിയായ സ്വിഫ്റ്റ് വർഷത്തിന്റെ താരമായത്. പാട്ടെഴുത്തുകാരിയും സ്വന്തം കഥയിലെ ഹീറോയുമായ അപൂർവ വ്യക്തിയെന്നാണ് ടൈം സ്വിഫ്റ്റിനെ വിശേഷിപ്പിച്ചത്. 1927 മുതലാണ് ടൈം മാഗസിൻ പഴ്സൻ ഓഫ് ദ് ഇയർ തിരഞ്ഞെടുപ്പ് ആരംഭിച്ചത്. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ആയിരുന്നു ടൈം വാരികയുടെ 2022ലെ ‘പഴ്സൻ ഓഫ് ദി ഇയർ’. ടൈം മാഗസിന്റെ ഈ വർഷത്തെ ‘അത്‌ലീറ്റ് ഓഫ് ദ ഇയർ’ ആയി ഫുട്ബോൾ താരം ലയണൽ മെസ്സി തിരഞ്ഞെടുക്കപ്പെട്ടു. ഇൗ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഫുട്ബോൾ താരമാണ് അർജന്റീന നായകനായ ലയണൽ മെസ്സി. യുഎസിലെ മേജർ ലീഗ് സോക്കർ ക്ലബ്ബായ ഇന്റർ മയാമിയുടെ താരമാണ് മുപ്പത്തിയാറുകാരനായ മെസ്സി.

English Summary:

Taylor Swift Person of the year current affairs Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com