ADVERTISEMENT

അസിസ്റ്റന്റ് തസ്തികയിലെ 45 ഒഴിവിൽ കേരള ഹൈക്കോടതി അപേക്ഷ ക്ഷണിച്ചു. ബിരുദക്കാർക്കാണ് ഈ സുവർണാവസരം. ഏപ്രിൽ 3 മുതൽ മേയ് 2 വരെ ഒാൺലൈനായി അപേക്ഷിക്കാം.

റിക്രൂട്മെന്റ് നമ്പർ: 04/2024

ഒഴിവുകളുടെ എണ്ണം: 4

നിയമന രീതി: ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികളിൽ നിന്നുമുള്ള സ്പെഷൽ റിക്രൂട്മെന്റ്

റിക്രൂട്മെന്റ് നമ്പർ: 05/2024

ഒഴിവുകളുടെ എണ്ണം: 41

നിയമന രീതി: നേരിട്ടുള്ള നിയമനം

യോഗ്യതകളറിയാം:

50% മാർക്കോടെ ബിരുദമോ (പട്ടികവിഭാഗക്കാർക്കു മാർക്ക് പരിധി ബാധകമല്ല) പിജിയോ നിയമബിരുദമോ ഉണ്ടായിരിക്കണം. കംപ്യൂട്ടർ ഓപ്പറേഷൻസ് പരിജ്‌ഞാനം അഭിലഷണീയം.

പ്രായം:

02.01.1988 നും 01.01.2006 നും മധ്യേ ജനിച്ചവരാകണം. രണ്ടു തീയതികളും ഉൾപ്പെടെ. അർഹരായവർക്ക് ഇളവ്.

02.01.1984 നും 01.01.2006 നും മധ്യേ ജനിച്ച, അസിസ്റ്റന്റ് തസ്തികയുടെ പേ സ്കെയിലിനു താഴെ ജോലി ചെയ്യുന്ന ഹൈക്കോടതി ജീവനക്കാർക്കും അപേക്ഷിക്കാം.

ശമ്പളം:

39,300–83,000 രൂപ.

തിരഞ്ഞെടുപ്പ്:

ഒബ്ജക്ടീവ് ടെസ്റ്റ്, ഡിസ്ക്രിപ്റ്റീവ് ടെസ്റ്റ്, ഇന്റർവ്യൂ മുഖേന. ജനറൽ ഇംഗ്ലിഷ്, ജികെ, ബേസിക് മാത്തമാറ്റിക്സ് ആൻഡ് റീസണിങ് വിഷയങ്ങൾ ഉൾപ്പെടുന്നതാണ് ഒബ്ജക്ടീവ് ടെസ്റ്റ്. 3 വിഭാഗങ്ങളിലുമായി 75 മിനിറ്റ് ദൈർഘ്യമുള്ള പരീക്ഷ. 100 മാർക്കിന്റെ ചോദ്യങ്ങളുണ്ടാകും. നെഗറ്റീവ് മാർക്കിങ്ങും ഉണ്ടായിരിക്കും. ഡിസ്ക്രിപ്റ്റീവ് ടെസ്റ്റ് 60 മാർക്കിന്റെയും ഇന്റർവ്യൂ 10 മാർക്കിന്റേതുമായിരിക്കും. ഒബ്ജക്ടീവ് ടെസ്റ്റിൽ 40% മാർക്കും ഇന്റർവ്യൂവിനു 35% മാർക്കും നേടുന്നവരെയാണു റാങ്ക് ലിസ്‌റ്റിൽ ഉൾപ്പെടുത്തുക. പരീക്ഷാ മാധ്യമം ഇംഗ്ലിഷ് ആയിരിക്കും.

ഫീസ്:

500 രൂപ. പട്ടികവിഭാഗക്കാരും തൊഴിൽരഹിതരായ ഭിന്നശേഷിക്കാരും ഫീസ് അടയ്‌ക്കേണ്ടതില്ല. ഓൺലൈനായും സിസ്‌റ്റം ജനറേറ്റഡ് ഫീ പേയ്മെന്റ് ചലാനായും ഫീസടയ്ക്കാം. www.hckrecruitment.keralacourts.in

English Summary:

Highcourt Assistant Notification vacancy Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com