ADVERTISEMENT

വിവിധ വകുപ്പുകളിൽ എൽഡി ക്ലാർക്ക് അപേക്ഷാ സമർപ്പണം ജനുവരി 5ന് അവസാനിച്ചപ്പോൾ വിവിധ ജില്ലകളിലായി അപേക്ഷ നൽകിയത് 12,95,446 പേർ. ഏറ്റവും കൂടുതൽ അപേക്ഷകർ തിരുവനന്തപുരം ജില്ലയിലാണ്–1,74,344. കുറവ് വയനാട് ജില്ലയിൽ–40,267. തിരുവനന്തപുരത്തിനൊപ്പം കൊല്ലം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ഒരു ലക്ഷത്തിലധികം പേർ അപേക്ഷ നൽകിയിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, തൃശൂർ, കണ്ണൂർ ജില്ലകളിൽ അൻപതിനായിരത്തിനും ഒരു ലക്ഷത്തിനും ഇടയിലാണ് അപേക്ഷകർ.

കഴിഞ്ഞ 5 വിജ്ഞാപനത്തിനിടെ ഏറ്റവും കുറവ് അപേക്ഷകർ

എൽഡിസിയുടെ കഴിഞ്ഞ 5 വിജ്ഞാപനങ്ങൾ പരിശോധിച്ചാൽ ഏറ്റവും കുറവ് അപേക്ഷകരാണ് ഇത്തവണത്തേത്. ഏറ്റവും കൂടുതൽ പേർ അപേക്ഷിച്ചിരുന്നത് 2016ലെ വിജ്ഞാപനത്തിലാണ്. 17,94,091 പേർ അന്ന് അപേക്ഷ നൽകിയിരുന്നു. 2019ൽ 17,58,338 പേരും 2013ൽ 15,29,921 പേരും 2010ൽ 13,54,514 പേരും അപേക്ഷ നൽകിയിരുന്നു. കഴിഞ്ഞ തവണത്തെ (2019) അപേക്ഷകരിൽ നിന്ന് 4,62,892 അപേക്ഷകൾ ഇത്തവണ കുറഞ്ഞു. എൽഡിസി ഒഴിവുകളിലുണ്ടാകുന്ന കുറവാണ് അപേക്ഷകരുടെ എണ്ണം കുറയാൻ കാരണമെന്നു വിലയിരുത്തുന്നു.

 ∙തസ്തികമാറ്റം വഴി 11,914 അപേക്ഷകർ

തസ്തികമാറ്റം വഴിയുള്ള എൽഡി ക്ലാർക്ക് തസ്തികയിൽ അപേക്ഷ നൽകിയത് 11,914 പേർ. ഏറ്റവും കൂടുതൽ അപേക്ഷകർ തിരുവനന്തപുരം ജില്ലയിലാണ്–1774. കുറവ് പത്തനംതിട്ട ജില്ലയിൽ–436. മറ്റു ജില്ലകളിലെ അപേക്ഷകർ: കൊല്ലം–1126, ആലപ്പുഴ–834, കോട്ടയം–583, ഇടുക്കി–649, എറണാകുളം–1116, തൃശൂർ–862, പാലക്കാട്–963, മലപ്പുറം–900, കോഴിക്കോട്–994, വയനാട്–447, കണ്ണൂർ–732, കാസർകോട്–498.

ബോക്സ്

∙ലാസ്റ്റ് ഗ്രേഡ് അപേക്ഷ 3.5 ലക്ഷം കടന്നു

വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ് അപേക്ഷകർ മൂന്നര ലക്ഷം കടന്നു. ജനുവരി 6 വൈകിട്ട് 5 വരെ 3,50,000 പേർ അപേക്ഷ നൽകിയിട്ടുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 17 രാത്രി 12 വരെ. 

English Summary:

LDC Applicants PSC Notification News Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com