ADVERTISEMENT

എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റുകൾ പകുതി കാലാവധി പിന്നിടുമ്പോഴും ഇതുവരെ നടന്നത് 25% നിയമന ശുപാർശ മാത്രം.

14 ജില്ലകളിലായി നിലവിൽ വന്ന റാങ്ക് ലിസ്റ്റിൽ 23,518 പേരാണുള്ളത്. ഇതിൽ 6047 പേർക്കു നിയമന ശുപാർശ ലഭിച്ചു. എൻജെഡി ഒഴിവുകളിൽക്കൂടി നിയമനം നടന്നതു കൊണ്ടാണ് ഇത്രയും പേർക്കു ശുപാർശ ലഭിച്ചത്.

ഏറ്റവും കൂടുതൽ ശുപാർശ തിരുവനന്തപുരം ജില്ലയിലാണ്–684. കുറവ് കാസർകോട് ജില്ലയിൽ–195. തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ മാത്രമാണ് നിയമന ശുപാർശ 500 കടന്നത്.

2022 ഓഗസ്റ്റ് 1നു നിലവിൽ വന്ന റാങ്ക് ലിസ്റ്റുകൾക്ക് 2025 ജൂലൈ 31 വരെയാണു കാലാവധി. തൊട്ടടുത്ത ദിവസം പുതിയ റാങ്ക് ലിസ്റ്റ് നിലവിൽ വരുമെന്നതിനാൽ നിലവിലുള്ള ലിസ്റ്റുകൾക്ക് 3 വർഷത്തിലധികം കാലാവധി ലഭിക്കില്ലെന്ന് ഉറപ്പാണ്. മുൻ റാങ്ക് ലിസ്റ്റുകളിൽ നിന്ന് 12,069 പേർക്കു നിയമന ശുപാർശ ലഭിച്ചിരുന്നു.

അടുത്ത LDC പരീക്ഷ ജൂലൈ–സെപ്റ്റംബർ മാസങ്ങളിൽ

എൽഡി ക്ലാർക്ക് തസ്തികയുടെ പുതിയ വിജ്ഞാപനപ്രകാരമുള്ള പരീക്ഷ ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നടത്താൻ പിഎസ്‌സി തീരുമാനിച്ചിട്ടുണ്ട്. അഞ്ചോ ആറോ ഘട്ടമായിട്ടായിരിക്കും പരീക്ഷ.

പ്രിലിമിനറി, മെയിൻ രീതി ഒഴിവാക്കി ഇത്തവണ ഒറ്റ പരീക്ഷയാണ്. ഒഎംആർ പരീക്ഷയ്ക്കുശേഷം സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ച് സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.

12,95,446 പേർ അപേക്ഷ നൽകിയിട്ടുണ്ട്. ഏറ്റവും കൂടുതൽ അപേക്ഷകർ തിരുവനന്തപുരം ജില്ലയിലാണ്–1,74,344. കുറവ് വയനാട് ജില്ലയിൽ–40,267. മറ്റു ജില്ലകളിലെ അപേക്ഷകർ: കൊല്ലം–107141, പത്തനംതിട്ട–49526, ആലപ്പുഴ–84514, കോട്ടയം–60593, ഇടുക്കി–45106, എറണാകുളം–112857, തൃശൂർ–98510, പാലക്കാട്–112467, മലപ്പുറം–141559, കോഴിക്കോട്–132066, കണ്ണൂർ–88382, കാസർകോട്–48114. 

English Summary:

LDC Ranklist Shaji Ponnola News Updates Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com