Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രസവത്തിനു പിന്നാലെ യുവതിയുടെ മരണം; കൂടുതൽ ആരോപണവുമായി ബന്ധുക്കൾ

sreeja മരിച്ച ശ്രീജ

തിരുവനന്തപുരം കല്ലമ്പലം ചാത്തമ്പാറ കെടിസിടി ആശുപത്രിയിൽ പ്രസവത്തെത്തുടർന്ന് യുവതി മരിച്ച സംഭവത്തിൽ കൂടുതൽ ആരോപണങ്ങളുമായി ബന്ധുക്കൾ രംഗത്തെത്തി. കല്ലമ്പലം നെല്ലിക്കോട് നെസ്‌ലെ വീട്ടില്‍ ശ്രീജ(24)യാണു മരിച്ചത്. സിസേറിയനു മുമ്പായി അലര്‍ജി പരിശോധനകള്‍ നടത്താതെ കുത്തിവയ്പ്പെടുത്തതാണു മരണകാരണമെന്ന് ആരോപിച്ചു ബന്ധുക്കള്‍ മൃതദേഹവുമായി ആശുപത്രിക്കു മുമ്പില്‍ പ്രതിഷേധിച്ചിരുന്നു. മാത്രമല്ല 48000 രൂപ അടയ്ക്കാൻ പറഞ്ഞതിൽ 46000 രൂപ മാത്രം അടച്ചതിനാൽ ബാക്കി 2000 രൂപയ്ക്കായി മൂന്നു മണിക്കൂറോളം തടഞ്ഞുവച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു. 

സിസേറിയൻ നടത്തിയതിനാൽ കുഞ്ഞിനെ രക്ഷിക്കാനായി. ബന്ധുക്കൾ ഡോക്ടറെ തടഞ്ഞു സംസാരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 

ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്നും യുവതിയുടെ അവസ്ഥ ഗുരുതരമായിരുന്നുവെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. 

ഈ സംഭവത്തിനു പിന്നാലേ ആശുപത്രിയിലെ ചികിത്സാപിഴവുകൾ വെളിപ്പെടുത്തി പലരും രംഗത്തെത്തിയിട്ടുമുണ്ട്. പ്രസവത്തിനിടയിലെ മരണം ഇതിനു മുൻപും ഇവിടെ നടത്തിട്ടുണ്ടെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.