Activate your premium subscription today
കാന്‍സര്‍ ബാധിതനായി കടുത്ത വേദന അനുഭവിച്ച ഏഴ് വയസ്സുകാരന് മകന് മോര്‍ഫിന്‍ കുത്തിവയ്പ്പിലൂടെ ദയാവധം നല്‍കിയെന്ന വെളിപ്പെടുത്തലുമായി യുകെയില്‍ ഒരമ്മ. 77 വയസ്സുകാരി അന്തോണിയ കൂപ്പറാണ് 43 വര്‍ഷം മുന്‍പ് നടത്തിയ ദയാവധത്തെ കുറിച്ച് ബിബിസി റേഡിയോ ഓക്സ്ഫഡിന് നല്കിയ അഭിമുഖത്തില്‍ മനസ്സ്
സ്റ്റെം സെല്‍ മാറ്റിവയ്ക്കല്‍ ചികിത്സയിലൂടെ എച്ച്ഐവി രോഗമുക്തി നേടി ജര്‍മ്മനിയിലെ അറുപത് വയസ്സുകാരന്. ഇത്തരത്തില്‍ പൂര്‍ണ്ണമായും എച്ച്ഐവി രോഗമുക്തി നേടുന്ന ലോകത്തിലെ തന്നെ ഏഴാമത്തെയാളാണ് ഇദ്ദേഹം. അടുത്ത ആഴ്ച മ്യൂണിക്കില്‍ നടക്കുന്ന രാജ്യാന്തര എയ്ഡ്സ് കോണ്‍ഫറന്‍സിന് മുന്നോടിയായാണ്
മരണശേഷം യുഎസിലെ കോടീശ്വരന്മാർ തങ്ങളുടെ ശരീരം തണുപ്പിച്ച് സൂക്ഷിക്കുന്നത് എന്തിനാകാം മരിച്ചുകഴിഞ്ഞാൽ എന്തു സംഭവിക്കും? വീണ്ടും ജനിക്കുമോ അതോ ആത്മാവ് ലോകത്ത് അലഞ്ഞുനടക്കുമോ? മരണാനന്തര ജീവിതത്തെക്കുറിച്ച് ലോകത്തൊട്ടാകെ പ്രചരിക്കുന്ന കഥകൾക്ക് പഞ്ഞമില്ല. ആ ശ്രേണിയിലെ പുതിയ കാൽവയ്പാണ് ശരീരം
ഒരുപാട് വിദ്യാര്‍ഥികള്‍ക്ക് അറിവും സ്നേഹവും കരുതലും പകര്‍ന്ന കൊല്ലം കുഴിത്തുറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപികയായ ബി ഡാലിയ ടീച്ചറുടെ (47) ഹൃദയം മറ്റൊരു വിദ്യാർഥിയില്‍ മിടിക്കും. ഹൃദയ സംബന്ധമായ രോഗത്തെ തുടര്‍ന്ന് തിരുവനന്തപുരം ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആൻഡ് ടെക്നോളജിയില്‍ ചികിത്സയിലുള്ള തൃശൂര്‍ ചാവക്കാട് സ്വദേശിനി 14 വയസുകാരിക്കാണ് ഹൃദയം മാറ്റിവച്ചത്
ഓറിയൻഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന പകർച്ച വ്യാധിയാണ് ചെള്ളുപനി (സ്ക്രബ് ടൈഫസ്). എലി, അണ്ണാൻ, മുയൽ തുടങ്ങിയ കരണ്ടു തിന്നുന്ന ജീവികളിലാണ് രോഗാണുക്കൾ പൊതുവെ കാണപ്പെടുന്നത്. എന്നാൽ മൃഗങ്ങളിൽ നിന്നല്ല, അവയുടെ ശരീരത്തിലടക്കം കാണുന്ന ചെള്ള് വർഗത്തിൽപ്പെട്ട ചെറു പ്രാണികളുടെ ലാർവ (ചിഗ്ഗർ
ആറു വർഷം മുൻപ് 2018 മേയ് മാസത്തിലാണ് സംസ്ഥാനത്ത് ആദ്യമായി നിപ്പ സ്ഥിരീകരിക്കുന്നത്. നിലവിൽ കോഴിക്കോട് ചികത്സയിലുള്ള മലപ്പുറം സ്വദേശിയായ പതിനാലുകാരനാണ് നിപ്പ സ്ഥിരീകരിച്ചത്. ഭയമല്ല മുൻകരുതലാണ് രോഗത്തിൽ നിന്നും രക്ഷിക്കുന്നത്. മുൻകരുതൽ കൃത്യമായി എടുക്കണമെങ്കിൽ ഈ രോഗം എന്താണെന്നും, പകരുന്നത്
കഴിഞ്ഞ അഞ്ച് ദിവസത്തില്‍ ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ ചന്ദിപുര വൈറസ് ബാധിച്ച് മരണപ്പെട്ടത് ആറ് കുട്ടികളാണ്. 12 പേര്‍ക്ക് വൈറസ് ബാധിച്ചതായി സംശയിക്കപ്പെടുന്നു.മുഖ്യമായും കുട്ടികളെ ബാധിക്കുന്ന ഈ വൈറസ് ഇന്ത്യയിലെ തീവ്ര മസ്തിഷ്കവീക്കവുമായും ബന്ധപ്പെട്ടിരിക്കുന്നു.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ പഠനത്തിനുശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്നാണ് അദ്ദേഹം എംബിബിഎസ് നേടിയത്. എംഎസ് പഠനത്തിനായി യൂണിവേഴ്സിറ്റി ഓഫ് ലിവർപൂളിലേക്ക്. എഫ്ആർസിഎസ് കൂടി എടുത്തശേഷം തിരികെ നാട്ടിലേക്ക്. ചണ്ഡിഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ്
ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെ ഗുണപ്രദമായ പോഷണമാണ് കൊഴുപ്പുള്ള മീനിലും മറ്റും അടങ്ങിയിട്ടുള്ള ഒമേഗ-3 ഫാറ്റി ആസിഡ്. എന്നാല്‍ ഇത് മാത്രമല്ല ദേഷ്യം കുറയ്ക്കാനും ഒമേഗ-3 സപ്ലിമെന്റുകള്‍ നല്ലതാണെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. പെന്‍സില്‍വേനിയ സര്‍വകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്.
സ്ത്രീകളുടെ ആരോഗ്യത്തിനെ കുറിച്ച് പല സൂചനകളും നല്കുന്ന ഒന്നാണ് അവരുടെ ആര്‍ത്തവം. ആര്‍ത്തവം എപ്പോള്‍ ആരംഭിക്കുന്നു, അതിന്റെ ക്രമം എന്നിവയെല്ലാം പ്രത്യുത്പാദനപരമായ ആരോഗ്യത്തിന്റെ മാത്രം അടയാളമല്ല. ഹൃദ്രോഗം, അര്‍ബുദം, അകാല മരണം, പില്ക്കാലത്ത് ഗര്‍ഭം അലസാനുള്ള സാധ്യത എന്നിവയെല്ലാം ആര്‍ത്തവ
ചിരിയോ കരച്ചിലോ ആരംഭിച്ചാല്‍ അത് ഉടനെയൊന്നും നിര്‍ത്താന്‍ പറ്റാത്ത നാഡീവ്യൂഹസംബന്ധമായ രോഗമാണ് ലാഫിങ് ഡിസീസ്. സ്യൂഡോബുള്‍ബാര്‍ അഫക്ട്(പിബിഎ) എന്ന് കൂടി അറിയപ്പെടുന്ന ഈ അപൂര്‍വ രോഗം തനിക്കുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ സൂപ്പര്‍ താരം അനുഷ്ക ഷെട്ടി. 15-20 മിനിട്ടൊക്കെ
പ്രമേഹം നിയന്ത്രിക്കാനും ഭാരം കുറയ്ക്കാനും വിദേശരാജ്യങ്ങളിലൊക്കെ വ്യാപകമായി ഉപയോഗിച്ച് വരുന്ന ടിര്‍സെപ്റ്റൈഡ് മരുന്ന് ഇറക്കുമതി നടത്താനും വിപണനം ചെയ്യാനും ഡ്രഗ് കണ്ട്രോള് ജനറല്‍ ഓഫ് ഇന്ത്യയുടെ വിദഗ്ധ സമിതി അനുമതി നല്കി. എലി ലില്ലി നിര്‍മ്മിക്കുന്ന ഈ മരുന്ന് മൗഞ്ചാരോ, സെപ്ബൗണ്ട് എന്നീ
ശ്വാസകോശത്തിലേക്ക് ബാഷ്പരൂപത്തിൽ മരുന്നുകൾ നൽകുന്നതിനാണ് നെബുലൈസേഷൻ എന്ന് പറയുന്നത്. വൈറൽ അണുബാധകൾക്കും വൈറൽ പനികൾക്കും ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ചുള്ള നെബുലൈസേഷൻ നല്ലതാണെന്നും അത് വളരെ ഫലപ്രദമാണെന്നും നടി സമാന്ത പറഞ്ഞതിനെ ചുറ്റിപ്പറ്റിയാണ് സോഷ്യൽ മീഡിയയിലെ വാദപ്രതിവാദങ്ങൾ. സഹായിക്കാൻ ഉദ്ദേശിച്ച്
ഇന്ത്യയിലെ സ്ത്രീകളില്‍ ഏറ്റവും വ്യാപകമായ അര്‍ബുദങ്ങളില്‍ ഒന്നാണ് സ്തനാര്‍ബുദം. സിനിമ താരങ്ങളും സെലിബ്രിട്ടികളും അടക്കം പലരും സ്തനാര്‍ബുദ ബാധിതരാകുന്നതായ വാര്‍ത്തകളും അടുത്തിടെ പുറത്തു വന്നിരുന്നു. ഏറ്റവുമൊടുവില്‍ സിനിമ, ടെലിവിഷന്‍ നടിയായ ഹിനാ ഖാനാണ് തനിക്ക് സ്തനാര്‍ബുദം ബാധിച്ചതായി
നാക്ക്, വായുടെ കീഴ്ഭാഗം, അണ്ണാക്ക്, കവിളുകള്‍, മോണ, ചുണ്ട് എന്നിവയില്‍ വരുന്ന അര്‍ബുദത്തെയാണ് പൊതുവേ ഓറല്‍ കാന്‍സര്‍ എന്ന് വിളിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 2020ല്‍ പുതുതായി 3.5 ലക്ഷം പേര്‍ക്ക് വായിലെ അര്‍ബുദം ഉണ്ടാകുകയും 1.7 ലക്ഷം പേര് ഇത് മൂലം മരണപ്പെടുകയും ചെയ്തു.
പാര്‍ക്കിന്‍സണ്‍സ് രോഗികളുടെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്താന്‍ രണ്ട് പേര് ഒരേ സമയം ഇരുന്ന് ഓടിക്കുന്ന ടാന്‍ഡം സൈക്ലിങ്ങിലൂടെ സാധിക്കുമെന്ന് പഠനം. നാഡീവ്യൂഹസംബന്ധമായ രോഗമുള്ളവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ ഈ ടാന്‍ഡം സൈക്ലിങ്ങിലൂടെ സാധിക്കുമെന്ന് സൗത്ത് കരോളിന സര്‍വകലാശാലയിലെ
വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യംമൂലം അവശയായ യാത്രക്കാരിക്കു സാന്ത്വനമേകി കൊച്ചിയിൽനിന്നുള്ള ഡോക്ടർ. ആലുവ രാജഗിരി ആശുപത്രിയിലെ ന്യൂറോളജി വിഭാഗം മേധാവി ഡോ.ജിജി വി.കുരുട്ടുകുളത്തിനാണു കഴിഞ്ഞ ചൊവ്വാഴ്ച യുഎസിലെ സാൻഫ്രാൻസിസ്കോയിലേക്കു നടത്തിയ യാത്ര ജീവിതത്തിലും തൊഴിലിലും എക്കാലവും ഓർക്കാനുള്ള അനുഭവമായി
ഡെങ്കിപ്പനി മുമ്പ് വന്നിട്ടുള്ളവര്‍ക്ക് വീണ്ടും ബാധിച്ചാല്‍ ആരോഗ്യനില സങ്കീര്‍ണമാകാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡെങ്കിപ്പനി ബാധിക്കുന്നവരില്‍ ഭൂരിപക്ഷം പേരിലും രോഗ ലക്ഷണങ്ങള്‍ കുറവായിരിക്കും. 5 ശതമാനം പേര്‍ക്ക് തീവ്രതയാകാന്‍ സാധ്യതയുണ്ട്.
ചിരി ആരോഗ്യത്തിന് നല്ലതാണെന്ന് ആരോഗ്യവിദഗ്ധരും ഡോക്ടര്‍മാരുമെല്ലാം ഒരേ സ്വരത്തില്‍ നമ്മളോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ചിരിച്ച് ചിരിച്ച് ബോധം പോയ ഒരാളുടെ കഥ കേള്‍ക്കണോ? ഹൈദരാബാദിലുള്ള 53-കാരനെയാണ് ചിരി ബോധം ബോധം കെടുത്തിയത്. സംഭവം വെളിപ്പെടുത്തിയത് ഈ രോഗിയെ ചികിത്സിച്ച ഡോ. സുധീര്‍ കുമാര്‍
കുടലിലെ അര്‍ബുദത്തെ നേരിടാന്‍ കീമോതെറാപ്പിക്ക് പകരം അര്‍ബുദ മുഴകളെ അലിയിച്ചു കളയുന്ന മരുന്ന് കണ്ടെത്തി യുകെയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. പെംബ്രോലിസുമാബ് എന്ന ഈ ഇമ്മ്യൂണോതെറാപ്പി മരുന്ന് ഭാവിയില്‍ ഒരു പക്ഷേ അര്‍ബുദ ശസ്ത്രക്രിയയുടെ ആവശ്യം തന്നെ ഇല്ലാതാക്കിയേക്കാമെന്ന് ഗവേഷണത്തിന് നേതൃത്വം
വെള്ളകോട്ടും കഴുത്തിൽ സ്റ്റെതസ്ക്കോപ്പുമായി ആശുപത്രി വരാന്തയിലൂടെ നടന്നു നീങ്ങുന്ന ഡോക്ടർ. സിനിമകളിൽ കാണുന്ന സ്ഥിരം ഫ്രെയിം. ഇതെല്ലാം കാണുമ്പോൾ ഡോക്ടറുടെ ജീവിതം സിനിമയിൽ കാണുന്നത് പോലെയാണെന്ന് ധരിക്കുന്നുണ്ടോ? അങ്ങനെ കണ്ട് മെഡിക്കൽ പഠനത്തിനൊരുങ്ങിയാൽ നിരാശയാകും ഫലം. ഡോക്ടർമാരുടെ ദിനത്തിൽ െഎഎംഎ
മറ്റൊരു ഡോക്ടർ ദിനം കൂടെ വരവായി. ചികിത്സാ രംഗത്തെന്ന പോലെ തന്നെ സാമൂഹ്യ ,രാഷ്ട്രീയ,ഭരണ നിർവഹണ മേഖലകളിലും തിളങ്ങിയ ഡോ. ബി. സി.റോയ് അനുസ്മരിക്കപ്പെടുന്ന ദിവസം. പ്രഗൽഭനായ ഭിഷഗ്വരൻ എന്നതിലുപരി സ്വാതന്ത്ര്യ സമര പോരാളി, ഉന്നത പദവികൾ സി അലങ്കരിച്ച രാഷ്ട്രീയ നേതാവ് എന്നതിനും പുറമെ പശ്ചിമ ബംഗാളിന്റെ
അമീബിക് മസ്തിഷ്കജ്വരത്തിന്റെ ആശങ്ക ഇപ്പോൾ ചിലരുടെയെങ്കിലും മനസ്സിലുണ്ട്. പതിനായിരത്തിൽ ഒരാൾക്ക് പിടിപ്പെട്ടേക്കാവുന്ന അപൂർവ രോഗമായതിനാൽ ഏറെ ആശങ്കപ്പെടേണ്ട കാര്യമില്ല. അതേ സമയം രോഗം ബാധിച്ചാൽ പിന്നീട് ജീവിതത്തിലേക്കു മടങ്ങിയെത്തുകയെന്നത് പ്രയാസമേറിയ കാര്യവുമാണ്. നെഗ്ലേരിയ ഫൗലെറി എന്നറിയപ്പെടുന്ന
ചികിത്സാ രംഗത്ത് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ്. രാജ്യത്ത് തന്നെ അപൂര്‍വമായി നടത്തുന്ന ബിസിഐ (ബോണ്‍ കണ്ടക്ഷന്‍ ഇംപ്ലാന്റ്) 602 ബോണ്‍ ബ്രിഡ്ജ് ശസ്ത്രക്രിയ മൂന്ന് പേര്‍ക്ക് വിജയകരമായി പൂര്‍ത്തിയാക്കി. സര്‍ക്കാരിന്റെ സൗജന്യ പദ്ധതി പ്രകാരം നടത്തുന്ന രാജ്യത്തെ ആദ്യത്തെ
സ്ത്രീകളില്‍ മാത്രമല്ല പുരുഷന്മാരിലും അര്‍ബുദത്തെ നിയന്ത്രിക്കാന്‍ ഹ്യൂമന്‍ പാപ്പിലോമവൈറസ് (എച്ച്പിവി) വാക്സീന് സഹായകമാണെന്ന് പഠനം. എച്ച്പിവി വൈറസ് മൂലം മലദ്വാരം, പുരുഷലിംഗം, വായ്, തൊണ്ട എന്നിവിടങ്ങളില്‍ വരുന്ന അര്‍ബുദത്തെ തടയാന്‍ വാക്സീന് സഹായകമാണെന്നും അമേരിക്കന്‍ സൊസൈറ്റി ഓഫ് ക്ലിനിക്കല്‍
ജീവിതശൈലിയും തൊഴിൽ രംഗവും മാറുന്നതനുസരിച്ച് മനുഷ്യരുടെ ആരോഗ്യസ്ഥിതിയും മാറിമറിയുന്നുണ്ട്. കൂടുതൽ സമയം കമ്പ്യൂട്ടറിനു മുന്നിൽ ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നവരാണ് ഇന്ന് ഭൂരിഭാഗവും. ഫലമോ, നടുവേദനയും കഴുത്തു വേദനയും സന്തത സഹചാരികളായിത്തീരും. എന്നാൽ ഇതുമാത്രമല്ല വീഴ്ച, അമിത ആയാസം തുടങ്ങി വ്യത്യസ്ത
ടെസ്റ്റോസ്റ്റെറോണ്‍ തോത് കുറഞ്ഞ പുരുഷന്മാര്ക്ക് ഹൃദ്രോഗവും അകാലമരണവും ഉണ്ടാകാനുള്ള സാധ്യത അധികമാണെന്ന് പഠനം. 24,000 പുരുഷന്മാര് പങ്കെടുത്ത 11 പഠനങ്ങളുടെ വിലയിരുത്തലിലാണ് ഈ കണ്ടെത്തല്‍. യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. പുരുഷന്മാരുടെ
കേൾവിക്ക് തകരാർ പറ്റിയെന്ന് ഗായിക അൽക്ക യാഗ്നിക്കിന്റെ വെളിപ്പെടുത്തൽ ആരാധകരെ ഞെട്ടിക്കുന്നതായിരുന്നു. വാർത്ത കേട്ടവർ ഒരുപോലെ സംശയിച്ച ഒരു കാര്യമുണ്ട്, ചെവിക്കോ കേൾവിക്കോ യാതൊരു പ്രശ്നവും ഇല്ലാതിരുന്ന വ്യക്തിക്ക് പെട്ടെന്നൊരു ദിവസം കേൾവിശക്തി നഷ്ടമാകുമോ? ഇഎൻഡി സർജൻ ഡോ. വിനോദ് ബി നായർ മനോരമ
ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കൽ ബാക്ടീരിയ ബാധയിലൂടെ ഉണ്ടാകുന്ന സ്ട്രെപ്റ്റോകോക്കൽ ടോസിക് ഷോക്ക് സിൻഡ്രോം (എസ്ടിഎസ്എസ്) അഥവാ ‘ഫ്ലഷ് ഈറ്റിങ്’ ബാക്ടീരിയൽ ഇൻഫെക്ഷൻ ജപ്പാനിൽ വ്യാപിക്കുന്നതായി റിപ്പോർട്ട് വന്നതോടെ മറ്റൊരു മഹാമാരിയുടെ തുടക്കമാണോ എന്ന ചർച്ചകൾ സജീവമാകുന്നു. ഈ പശ്ചാത്തലത്തിൽ
മണിക്കൂറുകൾ നീളുന്ന സർജറികളിൽ സർജന് ഒരു സൂപ്പർ പവർ ലഭിച്ചാൽ എങ്ങനെ ഉണ്ടാകും? കൃത്യത, സൂക്ഷ്മത എന്നിവ ഉറപ്പാക്കി സങ്കീർണതകൾ നിറഞ്ഞ സർജറികൾ പൂർത്തിയാക്കാൻ സർജനെ സഹായിക്കുന്നതാണ് റോബോട്ടിക് സർജറി. ആരോഗ്യ മേഖലയിൽ സാങ്കേതിക വിദ്യയുടെ ഏറ്റവും നൂതന സംഭാവനയാണ് റോബോട്ടിക് സർജറി. ഡാവിഞ്ചി എക്സ് ഐ സീരീസ്
ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കൽ ബാക്ടീരിയ ബാധയിലൂടെ ഉണ്ടാകുന്ന സ്ട്രെപ്റ്റോകോക്കൽ ടോസിക് ഷോക്ക് സിൻഡ്രോം (എസ്ടിഎസ്എസ്) അഥവാ ‘ഫ്ലഷ് ഇൗറ്റിങ്’ ബാക്ടീരിയൽ ഇൻഫെക്ഷൻ ജപ്പാനിൽ വ്യാപിക്കുന്നതായി ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു. ഈ വർഷം ഇതുവരെ മാത്രം ആയിരം പേരെങ്കിലും ഈ രോഗബാധിതരായിട്ടുണ്ടെന്നാണ് കണക്കുകൾ.
തലച്ചോറിലെ അര്‍ബുദ മുഴകളെ പറ്റി പഠിക്കാന്‍ പുരാത ഈജിപ്റ്റില്‍ ശ്രമങ്ങള്‍ നടന്നിരുന്നതായി 4000 വര്‍ഷം പഴക്കമുള്ള രണ്ട് തലയോട്ടികളില്‍ നടത്തിയ ഗവേഷണം വെളിപ്പെടുത്തുന്നു. 2687-2345 ബിസി കാലഘട്ടത്തിലെപ്പോഴൊ ജീവിച്ചിരുന്ന 30-35 വയസ്സ് പ്രായമുള്ള പുരുഷന്റെയും 663-343 ബിസി കാലഘട്ടത്തിലെപ്പോഴൊ
അര്‍ബുദചികിത്സയിലെ നിര്‍ണ്ണായകമായ ഘട്ടമാണ് ശസ്ത്രക്രിയയിലൂടെയും കീമോതെറാപ്പിയിലൂടെയുമെല്ലാം ഒരിക്കല്‍ ചികിത്സിച്ച് മാറ്റിയ അര്‍ബുദകോശങ്ങളുടെ തിരിച്ചുവരവ്. എല്ലാ അര്‍ബുദങ്ങളുടെ കാര്യത്തിലും ഈ മടങ്ങിവരവ് (റിലാപ്സ്) സാധ്യത നിലനില്‍ക്കുന്നുണ്ട്. സ്തനാര്‍ബുദത്തിന്റെ കാര്യത്തില്‍ ചികിത്സ കഴിഞ്ഞ്
ശരീരത്തില്‍ വരയുന്ന ടാറ്റൂകള്‍ക്ക് ഇന്ന് കൂടുതല്‍ സ്വീകാര്യത സമൂഹത്തില്‍ ലഭിക്കുന്നുണ്ട്. പല ഡിസൈനിലും വലുപ്പത്തിലുമുള്ള ടാറ്റൂകള്‍ ആണ്-പെണ് ഭേദമില്ലാതെ പലരും ശരീരത്തില്‍ പതിപ്പിക്കുന്നുണ്ട്. എന്നാല്‍ അവയുടെ ദീര്‍ഘകാല ആരോഗ്യ പ്രത്യാഘാതങ്ങളെ കുറിച്ച് വലിയ പഠനങ്ങള്‍ നടന്നിട്ടില്ല. ശരീരത്തിലെ
സുരക്ഷിതമല്ലാത്ത, കേടായ ഭക്ഷണം കഴിക്കുന്നതു മൂലം ലോകത്ത് 1.6 ദശലക്ഷം േപർ രോഗബാധിതരാകുന്നു എന്ന ഡബ്ല്യു എച്ച് ഒ റീജണൽ ഡയറക്ടർ സൈമ വാസെദ്. ഇതിൽ 40 ശതമാനം പേർ അഞ്ചു വയസ്സിൽ താഴെ പ്രായമുള്ളവരാണ്. ഈ കുട്ടികൾ പോഷകാഹാര ദാരിദ്ര്യം അനുഭവിക്കുന്നവരും സുരക്ഷിതമല്ലാത്ത ഭക്ഷണം കഴിക്കുന്നതു മൂലം മരണം പോലും
നമ്മുടെ കണ്ണുകള്‍ക്ക് കാണാന്‍ കഴിയാത്ത വിധം സൂക്ഷ്മമായ പ്ലാസ്സ്റ്റിക് കണികകളാണ് മൈക്രോപ്ലാസ്റ്റിക്സ്. നമ്മുടെ ഭക്ഷണസാധനങ്ങളിലൂടെയും പാനീയങ്ങളിലൂടെയും ഈ മൈക്രോപ്ലാസ്റ്റിക് മനുഷ്യശരീരത്തില്‍ എത്താറുണ്ട്. എന്നാല്‍ ഇവ മനുഷ്യരുടെ വൃഷ്ണസഞ്ചികളില്‍ വരെ കടന്നെത്തി ബീജങ്ങളുടെ എണ്ണം
ഭാരം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും വീഗോവി, ഒസെംപിക് പോലുള്ള മരുന്നുകള്‍ കഴിക്കുന്ന യുവാക്കളുടെ എണ്ണം കുതിച്ചുയരുന്നതായി പഠനം. അമേരിക്കയിലെ യുവാക്കളില്‍ നടത്തിയ പഠനം അനുസരിച്ച് മൂന്ന് വര്‍ഷത്തില്‍ ഈ മരുന്നുകള്‍ ഉപയോഗിക്കുന്ന യുവാക്കളുടെ എണ്ണത്തില്‍ 594.4 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായത്.
മദ്യപാനത്തിന് സുരക്ഷിതമായ അളവ് എന്നൊന്ന് ഇല്ല എന്ന് തന്നെ പറയാം. നിരന്തരമായ മദ്യത്തിന്റെ ഉപയോഗം കരള്‍ രോഗത്തിലേക്കും ഗ്യാസ്ട്രോഇന്റസ്റ്റൈനല്‍ ട്രാക്ടിന്റെ നീര്‍ക്കെട്ടിലേക്കും അര്‍ബുദത്തിലേക്കുമെല്ലാം നയിക്കാം. ഓരോ വര്‍ഷവും ഏതാണ്ട് 30 ലക്ഷം പേര് അമിതമായ മദ്യപാനത്തിന്റെ ദൂഷ്യവശങ്ങള്‍ മൂലം
കോട്ടയം ∙ ലോക പരിസ്ഥിതി ദിനത്തിൽ ഏറ്റവും നല്ല മാതൃകയുമായി കാരിത്താസ് ഹോസ്പിറ്റൽ.കഴിഞ്ഞ 2 വർഷത്തിനുള്ളിൽ പതിനായിരത്തിലധികം വൃക്ഷതൈകളാണ് ഇവിടെ നട്ടുപിടിപ്പിച്ചിട്ടുള്ളത്. കാരിത്താസിൽ ജനിച്ചു വീഴുന്ന ഓരോ കുഞ്ഞിനും, 3000 ലധികം വരുന്ന ജീവനക്കാരുടെ ജന്മദിനത്തിനും ഓരോ ചെടി എന്ന എന്നതാണ് ഈ പരിപാടിയുടെ
പ്രായമാകുമ്പോഴേക്കും മനുഷ്യരുടെ തലച്ചോറിന്റെ വലുപ്പം കുറയാറുണ്ട്. എന്നാല്‍ മറവിരോഗം ഉള്ളവരില്‍ നാഡീവ്യൂഹകോശങ്ങള്‍ക്ക് ക്ഷതം വരികയും അവ നശിക്കുകയും തലച്ചോറിന്റെ പല മേഖലകളും ചുരുങ്ങുകയും ചെയ്യും. ബ്രെയ്ന്‍ അട്രോഫി എന്നാണ് ഇതിന് പറയുന്ന പേര്. അങ്ങനെയാണെങ്കില്‍ അല്പം കൂടി വലിയ തലച്ചോര്‍
പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം തന്റെ ജീവിതത്തിലുണ്ടാക്കിയ ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്ന് പറഞ്ഞ് ശ്രുതി ഹാസൻ. 26–ാം വയസ്സിലാണ് ശ്രുതി തനിക്ക് പിസിഒഎസ് ഉണ്ടെന്ന് തിരിച്ചറിയുന്നത്. ആ സമയത്ത് എൻഡോമെട്രോസിസ്, ഡിസ്മെനോറിയ എന്നീ ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നു. ചികിത്സയുടെ ഭാഗമായുള്ള
അനാവശ്യമായി ബയോപ്സികള്‍ ചെയ്യേണ്ട സാഹചര്യം ഒഴിവാക്കി പ്രോസ്റ്റേറ്റ് അര്‍ബുദം കൃത്യമായി നിര്‍ണ്ണയിക്കാന്‍ സഹായിക്കുന്ന മൂത്ര പരിശോധന വികസിപ്പിച്ച് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍. ടെന്നെസിയിലെ വാന്‍ഡര്‍ബില്‍റ്റ് യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്ററിലെ ഗവേഷകരാണ് നിര്‍ണ്ണായകമായ ഈ കണ്ടെത്തലിന്
സാല്‍മണ്‍, മത്തി, ട്രൗട്ട് പോലുള്ള കൊഴുപ്പുള്ള മീനുകളില്‍ നിന്ന് ഉണ്ടാക്കുന്ന മീന്‍ ഗുളികകള്‍ പൊതുവേ ഉപയോഗിക്കപ്പെടുന്ന ഒരു ആരോഗ്യ സപ്ലിമെന്റാണ്. ശരീരത്തിലെ നീര്‍ക്കെട്ട് മാറ്റാന്‍ ഇവയ്ക്ക് കഴിവുണ്ടെന്നതിനാല്‍ ഹൃദ്രോഗം, രക്തസമ്മര്‍ദ്ധം, അസാധാരണായ ലിപിഡ് തോത്, ആമവാതം പോലുള്ള രോഗങ്ങളുള്ളവര്‍ക്ക്
പി. കേശവദേവ് ഡയാബസ്ക്രീൻ കേരള പുരസ്കാരം (മികച്ച ആരോഗ്യ വിദ്യാഭ്യാസത്തിനായി) പ്രശസ്ത മനഃശാസ്ത്രജ്ഞൻ, ഡോ.സി ജെ ജോണിന് ലഭിച്ചു. മനഃശാസ്ത്ര വിഷയത്തിൽ, വിവിധ മാധ്യമങ്ങളിലൂടെ പൊതുജനങ്ങൾക്കായി ആരോഗ്യവിദ്യാഭ്യാസം വർഷങ്ങളായി നൽകി തുടർന്നുവരുന്നതിനാണ് ഈ പുരസ്കാരം. ക്ലിനിക്കൽ സൈക്യാട്രിയിൽ നാൽപ്പതു വർഷത്തെ
വന്‍കുടലിനെയോ ഇതിന്റെ അഗ്രഭാഗമായ മലാശയത്തെയോ ബാധിക്കുന്ന അര്‍ബുദമാണ് കൊളോറെക്ടല്‍ അര്‍ബുദം. മുന്‍പെല്ലാം 50 വയസ്സിന് മുകളിലുള്ളവരില്‍ കാണപ്പെട്ടിരുന്ന ഈ അര്‍ബുദം യുവാക്കളിലും കൗമാരക്കാരിലും വ്യാപകമാകുന്നതായി പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. അമേരിക്കയിലെ കൗമാരക്കാരില്‍ കഴിഞ്ഞ രണ്ട്
സ്വാഭാവിക പ്രസവം വഴി ജനിച്ച കുട്ടികളെ അപേക്ഷിച്ച് സിസേറിയനിലൂടെ ജനിച്ച കുട്ടികള്‍ക്ക് ഒരു ഡോസ് വാക്സീന് കൊണ്ട് മാത്രം അഞ്ചാം പനിയെ പ്രതിരോധിക്കാന്‍ സാധിക്കില്ലെന്ന് പഠനം. സിസേറിയന് വഴി ജനിച്ച കുഞ്ഞുങ്ങളില്‍ അഞ്ചാം പനി വാക്സീന്റെ ആദ്യ ഡോസ് മറ്റ് കുട്ടികളെ അപേക്ഷിച്ച് 2.6 മടങ്ങ് പൂര്‍ണ്ണമായും
ജൂൺ ∙മഴക്കാലത്തിന്റെ വരവായി. വിവിധതരം പനികളാണ് ഈ സമയത്ത് ഉണ്ടാകുക. ജലദോഷം, തൊണ്ടവേദന, മൂക്കടപ്പ്, മൂക്കൊലിപ്പ്, തലവേദന, ഒച്ചയടപ്പ്, ചുമ തുടങ്ങിയവയൊക്കെ സാധാരണമാണ്. ∙പ്രധാനവില്ലൻ കൊതുകുകളാണ്. വീടിനോട് ചേർന്ന് കൊതുകുകൾ മുട്ടയിട്ട് പെരുകാനുള്ള സാഹചര്യം തീർത്തും ഒഴിവാക്കുവാൻ വേണ്ട കരുതൽ നടപടികൾ
ട്രാഫിക് ശബ്ദത്തിന്റെ തോതിലുണ്ടാകുന്ന വര്‍ദ്ധന ഹൃദയാഘാതത്തിന്റെയും പ്രമേഹത്തിന്റെയും പക്ഷാഘാതത്തിന്റെയും സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം. ഹൃദയസംബന്ധമായ രോഗങ്ങളുടെ അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്ന ഘടകമായി ശബ്ദമലിനീകരണത്തെയും പരിഗണിക്കണമെന്നും സര്‍ക്കുലേഷന്‍ റിസര്‍ച്ച് ജേണലില്‍ പ്രസിദ്ധീകരിച്ച
മറവിരോഗങ്ങളെ അവ നിര്‍ണ്ണയിക്കപ്പെടുന്നതിനും 12 വര്‍ഷം മുന്‍പ് തന്നെ പ്രവചിക്കാന്‍ കണ്ണുകളുടെ ആരോഗ്യപരിശോധനയിലൂടെ സാധിക്കുമെന്ന് പഠനം. കാഴ്ചപ്രശ്നങ്ങള്‍ മറവിരോഗത്തെ സംബന്ധിച്ച വ്യക്തമായ സൂചനകള്‍ നല്‍കുന്നതായി ഇംഗ്ലണ്ടിലെ ലഫ്ബറ സര്‍വകലാശാല നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്. നിലവില്‍ ലോകത്തില്‍
ജോലി സമയത്ത് മാരകമായ രാസവസ്തുക്കളുമായി സമ്പര്‍ക്കം വരാമെന്നതിനാല്‍ അഗ്നിശമന സേനാനികള്‍ക്ക് പ്രോസ്ട്രേറ്റ് അര്‍ബുദ സാധ്യത അധികമാണെന്ന് പഠനം. അരിസോണ, മിഷിഗണ്‍ സര്‍വകലാശാലകളിലെ ഗവേഷകര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്. പുരുഷന്മാരില് പൊതുവേ കാണപ്പെടുന്ന അര്‍ബുദമാണ് പ്രോസ്ട്രേറ്റ് അര്‍ബുദം.
ഒരു സ്ത്രീയുടെ ആദ്യ ആര്‍ത്തവത്തിന്റെയും ആര്‍ത്തവവിരാമത്തിന്റെയും പ്രായം അവര്‍ക്ക് മറവിരോഗം ഉണ്ടാകാനുള്ള സാധ്യതയെ നിര്‍ണ്ണയിക്കുമെന്ന് പഠനം. 12 വയസ്സോ അതിനു മുന്‍പോ തന്നെ ആദ്യ ആര്‍ത്തവം നടന്നവര്‍ക്കും വൈകി ആര്‍ത്തവവിരാമം സംഭവിച്ചവര്‍ക്കും മറവിരോഗ സാധ്യത കുറവാണെന്നും അമേരിക്കന്‍ ജേണല്‍ ഓഫ്
പക്ഷികളെ നിരീക്ഷിക്കുന്നതും കാടുകളില്‍ സമയം ചെലവഴിക്കുന്നതും പ്രകൃതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും മാനസികാരോഗ്യം മെച്ചപ്പെടുത്തുമെന്ന് പഠനം. 112 കോളജ് വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ജേണല്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സൈക്കോളജിയില്‍
അതിസങ്കീർണമായ പല ശസ്ത്രക്രിയകൾക്കും ആശുപത്രികൾ റോബട്ടിനെ ആശ്രയിച്ചു തുടങ്ങിയത് വിപ്ലവകരമായ ചുവടുവയ്പാണെന്ന് രാജഗിരി മെഡിക്കൽ ഡയറക്ടർ ഡോ. ജിജി കുരുട്ടുകുളം പറഞ്ഞു. മലയാള മനോരമയും രാജഗിരി ആശുപത്രിയും ചേർന്നു നടത്തിയ ‘അറിയാം റോബട്ടിക് സർജറിയെ’ എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മെഡിക്കൽ
പെട്ടെന്ന് ഭാരം കുറയ്ക്കാന്‍ മരുന്നുകള്‍ കഴിക്കുന്ന പ്രവണതയ്ക്കെതിരെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്(ഐസിഎംആര്‍). പെട്ടെന്ന് ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ ഒഴിവാക്കണമെന്നും ഇത് ക്രമേണ സംഭവിക്കേണ്ട ഒന്നാണെന്നും ആഴ്ചയില്‍ അര കിലോഗ്രാം വീതം കുറയ്ക്കുന്നത് സുരക്ഷിതമാണെന്നും ഐസിഎംആര്‍
ഗര്‍ഭിണികള്‍ക്ക് ഡെങ്കിപ്പനി പിടിപെട്ടാല്‍ ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ ആരോഗ്യത്തില്‍ ഇതിന്റെ പ്രതികൂല സ്വാധീനം ഉണ്ടാകുമെന്ന് പഠനം. നവജാതശിശുവിന്റെ ഭാരം കുറയാന്‍ ഇത് ഇടയാക്കാമെന്ന് ബ്രസീലില്‍ നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തി. ബ്രിമിങ്ഹാം സര്‍വകലാശാലയിലെ ഡോ. ലിവിയ മെനസെസും സറി സര്‍വകലാശാലയിലെ
ദിവസവും ഒരു സ്പൂണ്‍ ഒലീവ് എണ്ണ കഴിക്കുന്നത് മറവിരോഗം മൂലമുള്ള അകാല മരണസാധ്യത കുറയ്ക്കുമെന്ന് ഹാര്‍വാഡിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. 92,000 മുതിര്‍ന്നവരില്‍ 28 വര്‍ഷത്തിലധികം നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍. ദിവസവും ഏഴ് ഗ്രാം ഒലീവ് എണ്ണ(അര ടെബിള്സ്പൂണിന് മുകളില്‍)
കാറിനുള്ളിലെ വായുവിന്റെ നിലവാരം ഒരാളെ അര്‍ബുദരോഗത്തിലേക്ക് വരെ നയിച്ചേക്കാമെന്ന് വാഷിങ്ടണിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. അര്‍ബുദകാരണമാകുന്ന ഓര്‍ഗാനോഫോസ്ഫേറ്റ് എസ്റ്ററുകള്‍(ഒപിഇ) എന്ന ഒരു കൂട്ടം രാസവസ്തുക്കളെ കുറിച്ച് നടത്തിയ പഠനമാണ് പുതിയ വെളിപ്പെടുത്തലിലേക്ക് നയിച്ചത്. 101
ഓരോ ആത്മഹത്യയുടെയും കാരണം തിരഞ്ഞു പോയാല്‍ നാമെത്തി ചേരുന്നത് സാമ്പത്തിക പ്രയാസം, പ്രേമനൈരാശ്യം, വിഷാദരോഗം എന്നിങ്ങനെ പല കാരണങ്ങളിലുമായിരിക്കാം. എന്നാല്‍ കടുത്ത കാഴ്ച തകരാറുകള്‍ വ്യക്തിയുടെ മനസമാധാനം കെടുത്തുകയും അവരിലെ ആത്മഹത്യ ചിന്തകള്‍ ഇരട്ടിയാക്കുമെന്നും അടുത്തിടെ ജാമാ നെറ്റ് വര്‍ക്ക് ഓപ്പണില്‍
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം മരിച്ച അഞ്ചുവയസ്സുകാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരി ജിപ്മെർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ലഭിച്ച കുട്ടിയുടെ സ്രവത്തിന്റെ പിസിആർ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. അപൂർവമെങ്കിലും വളരെ അപകടകാരിയാണ്
തലച്ചോറും നാഡീവ്യൂഹവ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗങ്ങളുള്ളവരില്‍ പ്രതികൂല സ്വാധീനം ഉളവാക്കാന്‍ കാലാവസ്ഥ വ്യതിയാനത്തിന് സാധിക്കുമെന്ന് പഠനം. ലണ്ടന്‍ യൂണിവേഴ്സിറ്റി കോളജിലെ ഗവേഷകരാണ് പഠനം നടത്തിയത്. 1968 മുതല്‍ 2023 വരെ നടത്തിയ 332 പഠനങ്ങളെ വിലയിരുത്തിയാണ് ഈ നിഗമനത്തിലേക്ക് ഗവേഷകര്‍ എത്തിയത്.
ഭക്ഷണനിയന്ത്രണവും വ്യായാമവും ഒക്കെ ചെയ്താല്‍ അമിതവണ്ണം കുറയ്ക്കാനാകുമെന്ന് നമുക്കറിയാം. പക്ഷേ, ഇതൊക്കെ ചെയ്യാന്‍ ഒരു പ്രചോദനം ആവശ്യമാണ്. രാവിലെ എഴുന്നേല്‍ക്കാനും വ്യായാമത്തിനും ജിമ്മിലുമൊക്കെ പോകാനുള്ള ഉത്തേജനം നല്‍കുന്നത് ഈ പ്രചോദനമാണ്. ഭാരം കുറയ്ക്കാനുള്ള പ്രചോദനം പലര്‍ക്കും
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാലാവസ്ഥാ വ്യതിയാനം കാരണം നിരവധി പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെള്ളം കയറുന്ന ആരോഗ്യ
ഏതാണ്ട് എല്ലാ സന്ധികളെയും ബാധിക്കുന്ന രോഗമാണ് ഓസ്റ്റിയോആര്‍ത്രൈറ്റിസ്. സന്ധികളില്‍ എല്ലുകള്‍ കൂട്ടിമുട്ടി ഉരയാതെ സംരക്ഷണം നല്കുന്ന തരുണാസ്ഥിക്ക് വരുന്ന തേയ്മാനമാണ് ഓസ്റ്റിയോ ആര്‍ത്രൈറ്റിസിലേക്ക് നയിക്കുന്നത്. ഇതിന് സ്ഥിരമായ പരിഹാരമില്ലെങ്കിലും നേരത്തെ രോഗനിര്‍ണ്ണയം നടത്തുന്നത് രോഗിയുടെ
തിരുവനന്തപുരം ∙ സന്ധിവാതരോഗമായ ലൂപ്പസിനെപ്പറ്റിയുള്ള അവബോധം വർധിപ്പിച്ച് നേരത്തേയുള്ള രോഗനിർണയം സാധ്യമാക്കണമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റുമറ്റോളജി ആൻഡ് ഇമ്യൂണോളജി സയൻസസ് (ഐറിസ്) സംഘടിപ്പിച്ച ഡോക്ടർമാരുടെ ദേശീയ സെമിനാർ അഭിപ്രായപ്പെട്ടു. ഏതാനും വർഷം മുൻപ് വരെ ലൂപ്പസ് രോഗം നിയന്ത്രണവിധേയമാക്കാനുള്ള
ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരള്‍ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാല്‍ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മഞ്ഞപ്പിത്തം ബാധിച്ചവരില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അപൂര്‍വമായി രോഗം ഗുരുതരമാവുകയും മരണം വരെ സംഭവിക്കുകയും ചെയ്യുമെന്നതിനാല്‍ രണ്ടാഴ്ച വളരെ
ആസിഡ് റീഫ്ളക്സിനും ഗ്യാസിനും മറ്റുമായി അന്റാസിഡ് മരുന്നുകളും ചികിത്സയും എടുക്കുന്നവര്‍ക്ക് മൈഗ്രെയ്നും കടുത്ത തലവേദനയും വരാന്‍ സാധ്യത കൂടുതലാണെന്ന് പഠനം. 11,000 പേരില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ന്യൂറോളജി ക്ലിനിക്കല്‍ പ്രാക്ടീസ് ജേണലിലാണ് പ്രസിദ്ധീകരിച്ചത്. ആസിഡ് സപ്രഷന്‍
ഫ്ളിര്‍ട്ട് (FLiRT ) എന്ന പേരില്‍ അറിയപ്പെടുന്ന രണ്ട് പുതിയ കോവിഡ് വകഭേദങ്ങള്‍ അമേരിക്കയില്‍ കണ്ടെത്തി. കെപി.1.1, കെപി.2. എന്നീ വകഭേദങ്ങളാണ് രാജ്യത്ത് ഇപ്പോള്‍ പരക്കുന്നതെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ പറയുന്നു. ഇതില്‍ കെപി.2 ആണ് രാജ്യത്ത് നാല് കോവിഡ്
ഫ്രൂട്ട് ഫേഷ്യല്‍, ഗോള്‍ഡ് ഫേഷ്യല്‍ എന്നിങ്ങനെ മുഖകാന്തി വര്‍ദ്ധിപ്പിക്കുന്ന പല ഫേഷ്യലുകളെയും പറ്റി നാം കേട്ടിട്ടുണ്ട്. എന്നാല്‍ നമ്മുടെ തന്നെ രക്തം ഉപയോഗിച്ച് ചെയ്യുന്ന വാംപയര്‍ ഫേഷ്യലാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ഈ ഫേഷ്യല്‍ ചെയ്ത അമേരിക്കയിലെ ചില സ്ത്രീകള്‍ക്ക് എച്ച്ഐവി
പുറത്തെ ഭക്ഷണശാലകളില്‍ നിന്ന് കഴിക്കുന്നവ അനാരോഗ്യകരവും വീട്ടില്‍ തയ്യാറാക്കിയ ഭക്ഷണവിഭവങ്ങള്‍ ആരോഗ്യകരവും എന്നതാണ് നമ്മുടെ പൊതുവേയുള്ള ധാരണ. എന്നാല്‍ ഉയര്‍ന്ന തോതില്‍ കൊഴുപ്പും , പഞ്ചസാരയും ഉപ്പും ചേര്‍ത്താല്‍ വീട്ടിലുണ്ടാക്കുന്ന ഭക്ഷണവും അനാരോഗ്യകരമാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍
നമ്മുടെ ശരീരത്തില്‍ കൊഴുപ്പ് രണ്ട് തരത്തില്‍ അടിയാറുണ്ട്. ഒന്ന് നമ്മുടെ ചര്‍മ്മത്തിന് തൊട്ടു താഴെ. സബ്ക്യൂടേനിയസ് ഫാറ്റ് എന്നാണ് ഇതിന് പേര്. രണ്ടാമത്തത് നമ്മുടെ അവയവങ്ങള്‍ക്ക് ചുറ്റുമുള്ള വിസറല്‍ ഫാറ്റ്. ഹൃദയം, ശ്വാസകോശം, കുടല്, കരള്‍, വയറിലെ മറ്റ് അവയവങ്ങള്‍ എന്നിവയ്ക്കു
ലോകത്തിലെ എക്കാലത്തെയും മികച്ച സംഗീതജ്ഞരില്‍ ഒരാളാണ് ലുഡ്വിഗ് വാന്‍ ബീഥോവന്. ഇന്നും ലക്ഷക്കണക്കിന് സംഗീതപ്രേമികളെ ത്രസിപ്പിക്കുന്ന ബീഥോവന് പക്ഷേ തന്റെ ജീവിത കാലത്ത് ബധിരത, കരള്‍രോഗം, വിട്ടുമാറാത്ത വയറുവേദന, വാതരോഗം, ത്വക് രോഗം, നേത്രരോഗം തുടങ്ങിയ പല ആരോഗ്യപ്രശ്നങ്ങളും നേരിട്ടിരുന്നു.
ചായയും കാപ്പിയും കുടിക്കാത്തവർ നമ്മുടെ നാട്ടിൽ വളരെക്കുറവായിരിക്കും. പാലും, പഞ്ചസാരയുമൊക്കെ ഇട്ട് നല്ല കടുപ്പത്തിൽ ഒരു ചായ കുടിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. ചൂടുകാലത്ത് പോലും കാപ്പിയ്ക്കും ചായയ്ക്കുമുള്ള ഡിമാന്റ് കുറയുന്നില്ല എന്നതാണ് സത്യം. അങ്ങനെയുള്ളവർക്ക് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്
കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി മലേറിയ പോലുള്ള രോഗങ്ങള്‍ ലോകത്തിന്റെ പല പുതിയ ഭാഗങ്ങളിലേക്കും പടരാന്‍ തുടങ്ങിയതായി ആശങ്ക. കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ അടക്കം മലേറിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കിളിമഞ്ചാരോ പര്‍വതത്തിന്റെ താഴ് വരകള്‍, കിഴക്കന്‍ എത്തിയോപ്പിയയിലെ പര്‍വതങ്ങള്‍ എന്നിവ
ചര്മ്മാര്ബുദമായ മെലനോമയ്ക്കെതിരെ സംരക്ഷണം നല്‍കാനായി വികസിപ്പിച്ച വാക്സീന്റെ മനുഷ്യരിലെ പരീക്ഷണം യുകെയില്‍ ആരംഭിച്ചു. യുകെയിലെ യൂണിവേഴ്സിറ്റി കോളജ് ലണ്ടന്‍ ഹോസ്പിറ്റലിലാണ് എംആര്‍എന്‍എ അധിഷ്ഠിത ക്യാന്‍സര്‍ ഇമ്മ്യൂണോതെറാപ്പി പരീക്ഷണം നടക്കുന്നത്. ലോകത്തില്‍ ഇതാദ്യമായാണ് ഇത്തരമൊരു
ഒരു തുള്ളി മദ്യം പോലും കഴിച്ചിട്ടുണ്ടാകില്ല. പക്ഷേ വഴിയില്‍ ബ്രത്ത് അനലൈസറുമായി പരിശോധനയ്ക്ക് നില്ക്കുന്ന പോലീസുകാരുടെ വലയില്‍ കൃത്യമായി കുടുങ്ങുകയും ചെയ്യും. ഈ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിക്കേ. എന്തൊരു ദ്രാവിഡാണല്ലേ. ഓട്ടോ-ബ്രൂവറി സിന്‍ഡ്രോം(എബിഎസ്) എന്ന രോഗമുള്ളവര്‍ക്കാണ്
വനിതാ ഡോക്ടര്‍മാരില്‍ നിന്ന് ചികിത്സ തേടുന്നവരുടെ മരണനിരക്ക് പുരുഷ ഡോക്ടര്‍മാരില്‍ നിന്ന് ചികിത്സ തേടുന്നവരുടേതിനേക്കാള്‍ കുറവാണെന്ന് പഠനം. ടോക്കിയോ സര്‍വകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. 2016 മുതല്‍ 2019 വരെയുള്ള കാലഘട്ടത്തില്‍ മെഡികെയര്‍ ക്ലെയിം നടത്തിയ 4,58,100
വർധിച്ചു വരുന്ന ആസ്ത്മ നിയന്ത്രിക്കാനും എല്ലാ ആസ്ത്മ ബാധിതർക്കും പരിചരണം ഉറപ്പാക്കാനും ശ്വാസകോശ വിദഗ്ധരും, മറ്റു ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ആസ്ത്മ രോഗത്തെക്കുറിച്ചും, ചികിൽസയെക്കുറിച്ചുമൊക്കെയുള്ള ശാസ്ത്രീയ അറിവ് എല്ലാവരിലും എത്തിക്കാൻ കൂട്ടായി പ്രയത്നിക്കേണ്ടതുണ്ടെന്ന് ആലപ്പുഴ മെഡിക്കൽ
മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ എന്താണ് വെസ്റ്റ്നൈൽ ഫീവർ എന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. പൊതുവിൽ മനുഷ്യർക്ക് വരാറുള്ള ഡെങ്കിപ്പനി പോലുള്ള ഒരു രോഗമല്ല ഇത്. കാക്കകളിലും പ്രാവുകളിലുമാണ് ഈ അസുഖം കാണപ്പെടുന്നത്. അവയിൽ നിന്നും
സമയബന്ധിതമായുള്ള കൃത്യമായ ചികിത്സയിലൂടെ ആസ്ത്മ നിയന്ത്രണവിധേയമാക്കാമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മാറിവരുന്ന ജീവിത ശൈലിയും രോഗം ശരിയായി ചികിത്സിക്കുന്നതിലുള്ള കാലതാമസവും ഇന്‍ഹേലറിനെ കുറിച്ചുള്ള തെറ്റിദ്ധാരണകളും ആസ്ത്മ സങ്കീര്‍ണമാക്കുന്നു. ആസ്ത്മ, സി.ഒ.പി.ഡി. തുടങ്ങിയ ദീര്‍ഘസ്ഥായിയായ
ആസ്ട്രസെനകയുടെ കോവിഷീൽഡ് വാക്സീന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ട് എന്ന് കമ്പനി സമ്മതിച്ചിരിക്കുന്നു എന്ന വാർത്തകളാണ് നമുക്ക് ചുറ്റും കേൾക്കുന്നത്. ഇതിൽ എന്താണ് വാസ്തവം എന്ന് പരിശോധിക്കാം. അടിസ്ഥാനപരമായി നമ്മൾ മനസ്സിലാക്കേണ്ട ചില വസ്തുതകൾ ഉണ്ട്. ഏതു മരുന്നിനും പാർശ്വഫലങ്ങൾ ഉണ്ടാകാം, ഏത്
ബ്രിട്ടനിലെ ഏറ്റവും ഭാരം കൂടിയ വ്യക്തികളിലൊരാളായ ജേസൺ ഹോൾട്ടൺ മരണപ്പെട്ടു. മരിക്കുമ്പോൾ അദ്ദേഹത്തിന് 317 കിലോയോളം ഭാരമുണ്ടായിരുന്നു. തന്റെ 34ാം പിറന്നാളിന് ഒരാഴ്ച മാത്രം ബാക്കി നിൽക്കെയാണ് ജേസണിന്റെ വേർപാട്. അവയവങ്ങളുടെ തകരാറും അമിതവണ്ണവുമാണ് മരണകാരണമായി പറയുന്നത്. ''അവന്റെ ആരോഗ്യം
മൂത്ര പരിശോധനയിലൂടെ ജനങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ച വിലയിരുത്തലുകള്‍ നടത്തുന്ന സ്മാര്‍ട്ട് പബ്ലിക് ശുചിമുറികള്‍ ചൈനയില്‍ ആരംഭിച്ചു. ബീജിങ്, ഷാങ്ഹായ് പോലുള്ള നഗരങ്ങളില്‍ പുരുഷന്മാര്ക്കായാണ് ആദ്യ ഘട്ടത്തില്‍ ഇത്തരം ശുചിമുറികള്‍ സജ്ജമാക്കിയിരിക്കുന്നത്. പല തരത്തിലുള്ള പരിശോധനകള്‍ ഈ പബ്ലിക്
1990 മുതല്‍ 2021 വരെയുള്ള 31 വര്‍ഷക്കാലയളവില്‍ ആഗോള തലത്തിലുള്ള മനുഷ്യരുടെ ശരാശരി ജീവിതദൈര്‍ഘ്യം 6.2 വര്‍ഷങ്ങള്‍ വര്‍ദ്ധിച്ചതായി പഠനം. ഭക്ഷ്യ-ജല അണുബാധകള്‍, ശ്വാസകോശ അണുബാധകള്‍, ഹൃദ്രോഗം, പക്ഷാഘാതം എന്നിവ മൂലമുള്ള മരണങ്ങളിലുണ്ടായ കുറവാണ് ഈ പുരോഗതിക്ക് പിന്നിലെന്ന് ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച
മങ്ങിയ കാഴ്ചകള്‍ കണ്ടു മടുത്തതിനാല്‍ കണ്ണടകള്‍ വേണമെന്ന് നമ്മുടെ പ്രിയകവി മുരുകന് കാട്ടാകട പാടിയിട്ട് കാലം കുറച്ചായി. എന്നാല്‍ കാഴ്ച തെളിയാന്‍ മാത്രമല്ല വരുമാനം വര്‍ദ്ധിപ്പിക്കാനും കണ്ണടകള്‍ സഹായിക്കുമെന്ന് പുതിയൊരു പഠനറിപ്പോര്‍ട്ട് പറയുന്നു. സൗജന്യമായി നല്കിയ റീഡിങ് ഗ്ലാസുകള്‍ തൊഴിലാളികളുടെ
നെല്ലുകുത്തിക്കൊണ്ടിരിക്കുമ്പോൾ പ്രസവവേദന വന്ന് ആർക്കുമൊരു ശല്യമുണ്ടാക്കാതെ തൊട്ടടുത്ത മുറിയിൽപ്പോയി പ്രസവിച്ചുവന്നുവെന്ന മുത്തശ്ശിമാരുടെ പഴങ്കഥകൾ കേട്ടുപഴകിയതാണ്. അത്തരം കഥകൾ രൂപവും ഭാവവും മാറി പുതിയ കാലത്തും പ്രചരിച്ചുവരുന്നു. പഴയകഥകൾ വാമൊഴിയിലൂടെ പരന്നതാണെങ്കിൽ ഇന്ന് പുരോഗമനത്തിന്റെ ഏറ്റവും
പല സംസ്ഥാനങ്ങളിലും ചൂട് കൂടുന്ന സാഹചര്യത്തില്‍ വേനല്‍ക്കാല രോഗങ്ങളെ കരുതിയിരിക്കാനും പ്രതിരോധിക്കാനുമുള്ള നിര്‍ദ്ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. പല സ്ഥലങ്ങളിലും ഉഷ്ണതരംഗ സാധ്യതയുള്ളതിനാല്‍ മുതിര്‍ന്നവരുടെയും രോഗികളുടെയും കാര്യത്തില്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രാലയം
പ്രിയപ്പെട്ടവരില്‍ നിന്നുള്ള ഒരു കെട്ടിപിടുത്തം. ഒരു കൈകൊടുക്കല്‍. നല്ലൊരു മസാജ്. നവജാതശിശുക്കളാണെങ്കില്‍ അമ്മയുടെയോ അച്ഛന്റെയോ നെഞ്ചിലൊരു ഉറക്കം. വിവിധ തരത്തിലുള്ള ഇത്തരം ചെറു സ്പര്‍ശനങ്ങള്‍ക്ക് വിഷാദവും വേദനയും ഉത്കണ്ഠയുമൊക്കെ കുറയ്ക്കാനുള്ള കഴിവുണ്ടെന്ന് ജര്മ്മനയിലെയും
കുട്ടിത്തവും കുസൃതിയും തുളുമ്പുന്ന മുഖം മാത്രം മതിയായിരുന്നു മനീഷ കൊയ്രാള എന്ന കലാകാരിയെ സിനിമാ പ്രേക്ഷകർക്ക് ഓർക്കാൻ. മറക്കാനാവാത്ത ഒട്ടേറെ കഥാപാത്രങ്ങൾ സമ്മാനിച്ച മനീഷയ്ക്ക് അർബുദമാണെന്ന് അറിഞ്ഞ ദിവസം ലക്ഷക്കണക്കിന് സിനമാസ്വാദകരാവും ഞെട്ടിയത്. എന്നാൽ കണ്ണീരുകളെ മായ്ച്ച് തന്റെ ജീവിതത്തിലെ നല്ല
ഉയര്‍ന്ന രക്തസമ്മര്‍ദ്ധം ചികിത്സിക്കാതിരിക്കുന്നത് മധ്യവയസ്കരായ സ്ത്രീകളിലെ ഗര്‍ഭപാത്ര ഫൈബ്രോയ്ഡ് സാധ്യത ഉയര്‍ത്തുമെന്ന് പഠനം. രക്തസമ്മര്ദ്ധത്തിനുള്ള മരുന്നുകള്‍ ഇതിനാല്‍ തന്നെ ഫൈബ്രോയ്ഡ് നിയന്ത്രണത്തില്‍ സഹായകമായേക്കാമെന്നും ജാമാ നെറ്റ് വര്‍ക്ക് ഓപ്പണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠന
അപൂര്‍വ രോഗമായ സ്പൈനല്‍ മസ്കുലര്‍ അട്രോഫി (എസ്.എം.എ) അസുഖം ബാധിച്ച 12 വയസ് വരെയുള്ള കുട്ടികള്‍ക്കുള്ള സൗജന്യ മരുന്ന് വിതരണം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 6 വയസ് വരെയുള്ള കുട്ടികള്‍ക്ക് നല്‍കിയിരുന്ന മരുന്നാണ് 12 വയസ് വരെയാക്കിയത്. ആദ്യ ഘട്ടത്തില്‍ 10 കുട്ടികള്‍ക്കാണ് വിലകൂടിയ
കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെയുള്ള ടൈപ്പ് 1 പ്രമേഹബാധിതര്‍ക്കായി കൃത്രിമ പാന്‍ക്രിയാസ് പുറത്തിറക്കി യുകെയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ്. ഹൈബ്രിഡ് ക്ലോസ്ഡ് ലൂപ് സിസ്റ്റം എന്നാണ് ഈ സാങ്കേതിക വിദ്യ അറിയപ്പെടുന്നത്. പ്രമേഹരോഗിയുടെ രക്തത്തിലെ പഞ്ചസാരയുടെ തോത് തുടര്‍ച്ചയായി ട്രാക്ക് ചെയ്യുന്ന ഈ
പ്രോട്ടീൻ പൗഡറുമായി ബന്ധപ്പെട്ട് ഡോ. സുഫി നൂഹു സമൂഹമാധ്യമത്തിൽ ഇട്ട പോസ്റ്റിനു പുതിയ ചർച്ചയ്ക്കു വഴിയൊരുക്കുകയാണ്. പ്രോട്ടീൻ പൗഡറിന്റെ ഉപയോഗം തീർത്തും ഉപേക്ഷിക്കണമെന്ന ധാരണ പൊതുസമൂഹത്തിൽ തെറ്റിദ്ധാരണയുണ്ടാക്കാൻ സാധ്യതയുണ്ടെന്നു കോട്ടയം െഎഎംഎ സ്റ്റേറ്റ് ഫിറ്റ്നസ് ആൻഡ് ഹെൽത്ത് കമ്മറ്റി ചെയർമാനും
അര്‍ബുദം ഉള്‍പ്പെടെയുള്ള ജീവിതശൈലി രോഗങ്ങള്‍ ബാധിക്കുന്നവരുടെ എണ്ണം ഇന്ത്യയില്‍ അതിവേഗം വളരുന്നതായി റിപ്പോര്‍ട്ട്. കേസുകളുടെ അതിവേഗത്തിലുള്ള വളര്‍ച്ച കണക്കാക്കിയാല്‍ ഇന്ത്യ ലോകത്തിന്റെ അര്‍ബുദ തലസ്ഥാനമായി മാറുന്നുണ്ടോ എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നതായി അപ്പോളോ ആശുപത്രി പുറത്തിറക്കിയ 'ഹെല്‍ത്ത്
ചെറുപ്പത്തില്‍ രാത്രി ഷിഫ്റ്റുകളില്‍ ജോലി ചെയ്യേണ്ടി വരുന്നതും ജോലി സമയങ്ങള്‍ തുടര്‍ച്ചയായി മാറുന്നതും മധ്യവയസ്സില്‍ നിങ്ങളെ വിഷാദരോഗിയാക്കി മാറ്റാമെന്ന് പഠനം. 30 വര്‍ഷം കൊണ്ട് ഏഴായിരം അമേരിക്കക്കാരെ ഉള്‍പ്പെടുത്തി എന്‍വൈയു സില്‍വര്‍ സ്കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്കിലെ ഗവേഷകരാണ് പഠനം
രാജ്യാന്തര ദീർഘകാല ശ്വാസതടസ്സ രോഗ (സി.ഒ.പി.ഡി) ദിനത്തോടനുബന്ധിച്ച് ശ്വാസകോശ വിഭാഗം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി 'സി.ഒ.പി.ഡി ചികിൽസയിലെ അപര്യാപ്തകൾ' എന്ന വിഷയത്തിൽ നടത്തിയ ദേശീയ തല പ്രബന്ധ മൽസരത്തിൽ ആലപ്പുഴ ഗവൺമെന്റ് മെഡിക്കൽ കോളജിലെ ശ്വാസകോശ വിഭാഗം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ മികച്ച
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഹെപ്പറ്റൈറ്റിസ് ബി, സി രോഗികളുള്ള രണ്ടാമത്തെ രാജ്യം ഇന്ത്യയാണെന്ന് ലോകാരോഗ്യ സംഘടന പുറത്തിറക്കിയ റിപ്പോര്‍ട്ട് വെളിപ്പെടുത്തി. ചൈനയാണ് ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്ത്. ലോകാരോഗ്യ സംഘടനയുടെ ഗ്ലോബല്‍ ഹെപ്പറ്റൈറ്റിസ് റിപ്പോര്‍ട്ട് അനുസരിച്ച് ആഗോള തലത്തില്‍ 254
18നും 54നും ഇടയില്‍ പ്രായമായ ഇന്ത്യക്കാരില്‍ 10ല്‍ മൂന്ന് പേര് നാളിത് വരെ സ്വന്തം രക്തസമ്മര്‍ദ്ധം പരിശോധിപ്പിച്ചിട്ടേയില്ലെന്ന് പഠനം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ഭാഗമായ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് ഇന്‍ഫര്‍മാറ്റിക്സ് ആന്‍ഡ് റിസര്‍ച്ചാണ് ഇത് സംബന്ധിച്ച ഗവേഷണം
വൃത്തിയുള്ള അന്തരീക്ഷത്തിൽ ഉണ്ടാക്കിയില്ലെങ്കിൽ ഏത് നല്ല ഭക്ഷണവും വിപരീതഫലം ചെയ്യും. ആരോഗ്യപ്രശ്നങ്ങൾ ഉള്ളപ്പോൾ പൊകുവേ നമ്മൾ കഴിക്കുന്ന പലഹാരങ്ങളില്‍ പ്രധാനി ആണല്ലോ റസ്ക്. എന്നാൽ വൃത്തിയില്ലാത്ത സാഹചര്യത്തിലും നിലവാരം കുറഞ്ഞ വസ്തുക്കൾ ഉപയോഗിച്ച് റസ്ക് ഉണ്ടാക്കുന്ന വിഡിയോ അടുത്ത കാലത്ത്
ഹൃദയസ്തംഭനം, ഹൃദ്രോഗം എന്നിവയിലേക്കെല്ലാം വാതില്‍ തുറക്കുന്ന ഒരു ശാരീരികാവസ്ഥയാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ധം.പലപ്പോഴും മുതിര്‍ന്നവരുമായി ബന്ധപ്പെട്ടാണ് നാം ഉയര്‍ന്ന രക്തസമ്മര്‍ദ്ധം ചര്‍ച്ച ചെയ്യാറുള്ളത്. എന്നാല്‍ മുതിര്‍ന്നവരില്‍ മാത്രമല്ല കുട്ടികളിലും രക്തസമ്മര്‍ദ്ധം വരാനുള്ള സാധ്യതകളുണ്ടെന്ന്
Results 1-100 of 5516