Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിൻസിയുടെ 'ഹോട്ട്' ചുവടുവെപ്പ്; പ്രസന്നാ മാസ്റ്റർ വേദിയിൽ വീണുപോയി

vincy

ഹോട്ടായി ഒരു കോഴിക്കറി വച്ചതിലൂടെ മലയാളിയുടെ പ്രിയപ്പെട്ടതാരമായി മാറിയിരിക്കുകയാണ് മഴവിൽ മനോരമ നായിക നായകൻ ഫെയിം വിൻസി. ഇത്തവണ ഒരു ഹോട്ട് സോങ് ചുവടുവെപ്പിലൂടെ പ്രേക്ഷകരെ കയ്യിലെടുക്കുകയാണു വിൻസി. തിരുടാ തിരുടാ എന്ന ചിത്രത്തിലെ കൊഞ്ചം നിലവ് എന്ന ഗാനത്തിനായിരുന്നു പ്രശസ്ത കൊറിയോഗ്രാഫർ പ്രസന്ന മാസ്റ്ററിനൊപ്പം വിൻസിയുടെ ചുവടുവെപ്പ്. മഴവിൽ മനോരമയുടെ തകർപ്പൻ കോമഡിയിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു വിൻസിയുടെ പ്രകടനം. 

പരിപാടിയിലെ മെന്ററായി പ്രസന്ന മാസ്റ്ററെ വേദിയിലേക്കു വിളിക്കുകയായാരുന്നു അവതാരകയായ സരയൂ. എന്നാൽ രണ്ടു തവണ വിളിച്ചപ്പോഴും പ്രസന്ന മാസ്റ്റർ വേദിയിലേക്ക് എത്തിയില്ല. ഈ സമയത്താണ് വിൻസിയുടെ മാസ് എൻട്രി. 'സരയൂ ചേച്ചി ഒരു സെക്കന്റ് ഇങ്ങനെയാണോ പ്രസന്ന മാസ്റ്ററിനെ വെൽക്കം ചെയ്യുന്നത്. അതിനൊക്കെ ഒരു നേക്ക് ഇല്ലേ. ആ നേക്ക് ഞാനിപ്പോൾ കാണിച്ചു തരാം.' ഈ ഡയലോഗിലൂടെയാണ് വിൻസി എത്തിയത്. മുൻപു ഹോട്ടായി കോഴിക്കറി വച്ച അതേഭാവത്തിലായിരുന്നു വിൻസി പ്രസന്നാ മാസ്റ്ററെ വിളിച്ചത്. 

തുടർന്ന് വിൻസിയോടൊപ്പം പ്രസന്ന മാസ്റ്റർ വേദിയിലേക്കു വന്നു. ശേഷം തിരുടാ തിരുടാ എന്ന ചിത്രത്തിലെ 'കൊഞ്ചം നിലവ്' എന്ന ഗാനത്തിനു പ്രസന്നാ മാസ്റ്ററിനൊപ്പം വിൻസിയുടെ ചുവടുവെപ്പ്. ഇരുവരുടെയും പ്രകടനം സദസ്സിൽ ചിരിപടർത്തി. വിൻസിക്കൊപ്പം സ്ഫടികത്തിലെ എഴുമല പൂഞ്ചോല എന്ന ഗാനത്തിനും പ്രസന്ന മാസ്റ്റർ പ്രകടനം കാഴ്ചവച്ചു. വേദിയിലെത്തിയ പ്രസന്ന മാസ്റ്റർ ഗാനരംഗങ്ങളിൽ മോഹൻലാൽ അഭിനയിച്ചതു പോലെ വേദിയിൽ കിടന്നു. 

വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ വിൻസി പ്രേക്ഷകരെ കയ്യിലെടുത്തിരുന്നു. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള താരം കൂടിയായി മാറിയിരിക്കുകയാണ് വിൻസി. വിൻസിക്കൊപ്പം നായിക നായകൻ താരങ്ങളായ ദർശന, മാളവിക, ആഡിസ്, ശംഭു, വിശ്വ എന്നിവരും എത്തിയിരുന്നു. തുടർന്ന് നിരവധി ഗാനങ്ങൾക്കും ചുവടുവച്ചാണ് ഇവർ മടങ്ങിയത്