പ്രവാസി ഇന്ത്യക്കാർ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന്റെ തോതിൽ കേരളംതന്നെ ഒന്നാമത്. 2017ലെ പണംവരവ് സർവേയുടെ വിശദാംശങ്ങൾ റിസർവ് ബാങ്കാണ് പുറത്തുവിട്ടത്. പ്രാഥമിക കണക്കുകൾ കഴിഞ്ഞ ഓഗസ്റ്റിൽ പുറത്തുവന്നിരുന്നു.
∙ ശതമാനക്കണക്കിൽ
ഇന്ത്യയിലേക്കു പ്രവാസികൾ അയയ്ക്കുന്ന പണത്തിന്റെ 46 ശതമാനവും (2.3 ലക്ഷം കോടി രൂപ) 4 ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കാണ്. മഹാരാഷ്ട്രയും ചേർത്താൽ ഇത് 58.7%.
കേരളം – 19% (ഏകദേശം 95,000 കോടി രൂപ)
മഹാരാഷ്ട്ര – 16.7%
കർണാടക – 15%
തമിഴ്നാട് – 8%
ആന്ധ്രാപ്രദേശ് – 4%
∙ വീട്ടാവശ്യം
വിദേശത്തുനിന്നു ലഭിക്കുന്ന പണത്തിന്റെ പകുതിയിലേറെയും ഉപയോഗിക്കപ്പെടുന്നത് വീട്ടാവശ്യങ്ങൾക്ക് – 59.2%
ബാങ്കിൽ നിക്ഷേപിക്കാൻ – 20%
ഭൂമി, ഓഹരി വാങ്ങൽ – 8.3%
∙ സ്വകാര്യം
പണമയയ്ക്കാൻ കൂടുതലായി ആശ്രയിക്കുന്നത് സ്വകാര്യ ബാങ്കുകളെ. മണി ട്രാൻസ്ഫർ ഓപ്പറേറ്റർമാർ ഉൾപ്പെടെയുള്ള സ്വകാര്യ ബാങ്കിങ് സംവിധാനങ്ങളിലൂടെ എത്തുന്ന പണം – 74%
വിദേശ ബാങ്കുകൾ – 9
പൊതു മേഖലാ ബാങ്കുകൾ – 17
∙ ഇന്ത്യയിലേക്ക് അയയ്ക്കുന്ന പണത്തിന്റെ തോത് 500 ഡോളറിൽ (36500 രൂപ) കൂടുതൽ – 70.3%
200 മുതൽ 500 ഡോളർവരെ – 27
200 ഡോളറിൽ താഴെ – 2.7
∙ കൈമാറ്റ രീതികൾ
റുപ്പി ഡ്രോയിങ് അറേഞ്ച്മെന്റ് (ആർഡിഎ), വോസ്ട്രോ അക്കൗണ്ട് – 75.2%
സ്വിഫ്റ്റ് – 19.5
ഡയറക്ട് ട്രാൻസ്ഫർ – 3.4
ചെക്ക്, ഡ്രാഫ്റ്റ് – 1.9
(ആർഡിഎ – വിദേശത്തുനിന്ന് റിസർവ് ബാങ്ക് അനുവദിച്ചിട്ടുള്ള ബാങ്കുകളിലൂടെ പണം സ്വീകരിക്കാനുള്ള സംവിധാനം, വോസ്ട്രോ – പണം ലഭിക്കേണ്ട സ്ഥലത്ത് ബാങ്കിങ് ഇല്ലാത്ത സ്ഥാപനങ്ങൾക്ക്, മറ്റു
ബാങ്കുകൾ അക്കൗണ്ട് ലഭ്യമാക്കുന്ന സംവിധാനം)
∙ പണം അയയ്ക്കാനുള്ള ചെലവ്
200 ഡോളർ ഇന്ത്യയിലേക്ക് ആർഡിഎ, വോസ്ട്രോ അക്കൗണ്ടുകളിലൂടെ അയയ്ക്കാൻ:
ഗൾഫ് രാജ്യങ്ങളിൽനിന്ന് – 4.4% (അയയ്ക്കുന്ന തുകയുടെ)
മറ്റു രാജ്യങ്ങളിൽനിന്ന് – 13.5%
500 ഡോളർ അയയ്ക്കാൻ :
ഗൾഫ് രാജ്യങ്ങളിൽനിന്ന് – 1.9% (അയയ്ക്കുന്ന തുകയുടെ)
മറ്റു രാജ്യങ്ങളിൽനിന്ന് – 5.5%
∙ പണം വരുന്ന വഴികൾ
യുഎഇ – 26.9%
യുഎസ് – 22.9%
സൗദി അറേബ്യ – 11.6 %
ഖത്തർ – 6.5 %
കുവൈത്ത് – 5.5 %
ഒമാൻ – 3 %
യുകെ – 3 %