ന്യൂഡൽഹി∙ ഗംഗ, യമുന നദികൾക്കു മനുഷ്യർക്കുള്ളതുപോലെ നിയമപരമായ അസ്തിത്വം അനുവദിച്ചുകൊണ്ടുള്ള ഉത്തരാഖണ്ഡ് ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു.
ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാർ, ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണു സംസ്ഥാന സർക്കാരിന്റെ അപ്പീലിന്മേൽ സ്റ്റേ അനുവദിച്ചത്.
നമാമി ഗംഗെ പ്രോജക്ട് ഡയറക്ടർ, സംസ്ഥാന ചീഫ് സെക്രട്ടറി, അഡ്വക്കറ്റ് ജനറൽ എന്നിവർ നദികളുടെ രക്ഷിതാക്കളായി പ്രവർത്തിക്കണമെന്നും നദീതീരത്തെ കയ്യേറ്റങ്ങൾ 72 മണിക്കൂറിനകം ഒഴിപ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.