ജമ്മു∙ റംബാൻ ജില്ലയിലെ കോലി ഗ്രാമത്തിൽ കന്നുകാലികളെ വിൽപന നടത്തുന്ന യുവാവ് സൈന്യത്തിന്റെ വെടിയേറ്റു മരിച്ചു. മറ്റൊരാൾക്കു പരുക്കേറ്റു. ഇരുവരും ഗൂൽ നിവാസികളാണ്.
പുലർച്ചെ നാലിനു സംശയകരമായി നീങ്ങിയവരെ ചോദ്യംചെയ്തപ്പോൾ അവർ വെടിവച്ചെന്നും തിരികെ വെടിവച്ചപ്പോൾ ഒരാൾ കൊല്ലപ്പെട്ടെന്നുമാണു സൈന്യത്തിന്റെ വിശദീകരണം. എന്നാൽ, കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി സംസ്ഥാന പൊലീസ് പ്രഥമവിവര റിപ്പോർട്ട് റജിസ്റ്റർ ചെയ്തു.