മോഷണം ആരോപിച്ച് പതിനഞ്ചുകാരനെ മർദിച്ചുകൊന്നു

ചെന്നൈ ∙ മൊബൈലും പണവും മോഷ്ടിച്ചെന്ന് ആരോപിച്ച് ആൾക്കൂട്ടം പതിനഞ്ചുകാരനെ മർദിച്ചു കൊന്നു. 3,000 രൂപയും മൊബൈലും ഒരാളിൽനിന്നു മോഷ്ടിച്ചുവെന്നായിരുന്നു ആരോപണം.  കുട്ടിയെ തിരക്കി ഒരുസംഘം വീട്ടിലെത്തിയതു കണ്ടു ഭയന്ന, വിധവയായ അമ്മ വീട്ടിൽനിന്ന് ഓടിപ്പോയി. തിരികെ എത്തിയപ്പോൾ മകൻ അടിയേറ്റു മരിച്ചുകിടക്കുന്നതാണു കണ്ടതെന്നാണു മൊഴി. കരൂർ ജില്ലയിലെ അല്ലാലികൗണ്ടന്നൂരിലാണു സംഭവം.