മോഡലിന്റെ കൊലപാതകം: ലൈംഗിക അതിക്രമം നടന്നിട്ടില്ലെന്ന് പൊലീസ്

മുംബൈ ∙ മോഡലിനെ കൊലപ്പെടുത്തി മൃതദേഹം പെട്ടിയിലാക്കി വഴിയോരത്ത് ഉപേക്ഷിച്ച സംഭവത്തിൽ ലൈംഗിക അതിക്രമം നടന്നിട്ടില്ലെന്ന് പൊലീസ്. കൊലപാതകം നടത്തിയ കോളജ് വിദ്യാർഥി മുസമിൽ സയ്യദിനെ (19) ചോദ്യം ചെയ്തുവരികയാണ്. ഇയാളെ ഇൗ മാസം 22 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. 

 ഇരുവരുടെയും ഫോൺ രേഖകൾ പരിശോധിച്ചുവരികയാണെന്നും സുഹൃത്തുക്കളെയും ബന്ധുക്കളും ചോദ്യം ചെയ്യുന്നതായും അന്വേഷണ സംഘം പറഞ്ഞു. 

 കൊലപാതകം നടന്ന ദിവസം മുസമിൽ ദീക്ഷിത് നഗറിലെ തന്റെ വീട്ടിലേക്ക് മാൻസിയെ വിളിച്ചുവരുത്തുകയായിരുന്നു . വാക്കുതർക്കത്തിനിടെ ഭാരമുള്ള കസേര കൊണ്ടു തലക്കടിച്ചു. മരിച്ചെന്നു തിരിച്ചറിഞ്ഞപ്പോൾ വലിയ പെട്ടിയിലാക്കി കാറിൽ കയറ്റി മലാഡ് മൈൻഡ് സ്പേസ് ബിസിനസ് പാർക്കിനു സമീപം ഉപേക്ഷിച്ചു.