തിരുവനന്തപുരം ∙ ചെലവു ചുരുക്കുന്നതിന്റെ ഭാഗമായി വകുപ്പുകൾ പുതിയ കാർ വാങ്ങുന്നതിനു ധനവകുപ്പ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കെ ഹൈക്കോടതി ജഡ്ജിമാർക്കായി ആഭ്യന്തര വകുപ്പ് 28 പുതിയ കാറുകൾ വാങ്ങുന്നു.
ഇന്നോവ ക്രിസ്റ്റ ഡീസൽ കാറുകൾ വാങ്ങാൻ ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി സുബ്രത ബിശ്വാസ് അനുമതി നൽകി. ആകെ അഞ്ചരക്കോടി രൂപയാണു ചെലവ്. ഇപ്പോൾ ഉപയോഗിക്കുന്ന കാറുകൾക്ക് പതിവായി അറ്റകുറ്റപ്പണി വേണ്ടിവരുന്നെന്ന് ഹൈക്കോടതി റജിസ്ട്രാർ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് പുതിയ കാറുകൾ വാങ്ങാനുള്ള തീരുമാനം.
20 ലക്ഷം രൂപയാണ് ഓരോ കാറിനും മുടക്കുക. സർക്കാരിന്റെ പുതിയ നയമനുസരിച്ച് വകുപ്പുകൾ ദീർഘകാലത്തേക്കു കാർ വാടകയ്ക്കെടുത്താണ് ഉപയോഗിക്കേണ്ടത്.