രാജേഷ് വധം: ആറാംപ്രതിയുടെ ജാമ്യഹർജി 23ന് ‌പരിഗണിക്കും

ക്വട്ടേഷൻ സംഘം വെട്ടിക്കൊലപ്പെടുത്തിയ മുൻ റേഡിയോ ജോക്കി രാജേഷ്.

കൊച്ചി ∙ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകക്കേസിൽ ആറാംപ്രതി സുഭാഷിന്റെ (സുനു) ജാമ്യഹർജി ഹൈക്കോടതി 23നു പരിഗണിക്കാൻ മാറ്റി. ഹർജിയിൽ സർക്കാർ നിലപാട് അറിയിക്കും. മുഖ്യപ്രതിയെ സഹായിച്ചുവെന്ന ആരോപണമാണു ഹർജിക്കാരനെതിരെ എഫ്ഐആറിൽ ഉള്ളത്. ഏപ്രിൽ അഞ്ചിന് അറസ്റ്റിലായതു മുതൽ കസ്റ്റഡിയിലാണ്. എന്നാൽ കേസുമായി ബന്ധമില്ലെന്നും പ്രതിയെ സഹായിച്ചിട്ടില്ലെന്നും നിരപരാധിയാണെന്നും ഹർജിക്കാരൻ ബോധിപ്പിച്ചു. ആറ്റിങ്ങൽ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണു ഹർജി.