തിരുവനന്തപുരം∙ ആലുവ എടത്തലയിൽ ഉസ്മാനു മർദനമേറ്റ സംഭവത്തിൽ പൊലീസുകാർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടതായി നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. അന്വേഷണം നടക്കുന്നു. ഇതുമായി ബന്ധപ്പെട്ടു മൂന്നുപേരെ തീവ്രപരിശീലനത്തിനായി കളമശേരി എആർ ക്യാംപിലേക്കു മാറ്റി. ഉസ്മാന്റെ മൊഴി രേഖപ്പെടുത്തിയശേഷം തുടർനടപടികളെടുക്കുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷനു മുഖ്യമന്ത്രി മറുപടി നൽകി. ചികിത്സാ സഹായം നൽകണമെന്നു ചെന്നിത്തല ആവശ്യപ്പെട്ടു.
Advertisement