ലാവ്‌ലിൻ: സിബിഐ സത്യവാങ്മൂലം യുഡിഎഫ് നിലപാടിനെ സാധൂകരിക്കുന്നതെന്ന് ഹസൻ

തിരുവനന്തപുരം∙ ലാവ്‌ലിൻ അഴിമതിക്കേസിൽ പിണറായി വിജയൻ വിചാരണ നേരിടണമെന്നു സിബിഐ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലം കോൺഗ്രസും യുഡിഎഫും സ്വീകരിച്ച നിലപാടിനെ സാധൂകരിക്കുന്നതാണെന്നു കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ. സിബിഐ നടപടി പിണറായിക്കു കനത്ത തിരിച്ചടിയാണ്.

സിഎജി റിപ്പോർട്ടിലും സിബിഐയുടെ കുറ്റപത്രത്തിലും പിണറായി വിജയന്റെ പങ്കു വ്യക്തമാക്കിയിട്ടുണ്ട്. സിബിഐയുടെ കുറ്റപത്രത്തിൽ പിണറായി വിജയൻ ഒൻപതാം പ്രതിയാണ്. നേരത്തേ വിചാരണക്കോടതി പിണറായിയെ വെറുതെ വിട്ടപ്പോൾ പൂമാലയിട്ടു സ്വീകരിച്ച സിപിഎമ്മുകാർ അന്തിമവിധി വരുമ്പോൾ നിരാശപ്പെടേണ്ടി വരുമെന്നും ഹസൻ പറഞ്ഞു.