പത്തനംതിട്ട∙ കേരളത്തിൽ ഇത് റെക്കോർഡ് മഴയുടെ കാലം. കഴിഞ്ഞദിവസം നിലമ്പൂരിൽ ലഭിച്ച 40 സെന്റിമീറ്റർ കനത്ത മഴയും മാനന്തവാടിയിൽ പെയ്‌ത 30 സെന്റിമീറ്ററും മൂന്നാറിൽ ലഭിച്ച 25 സെന്റിമീറ്ററും പാലക്കാട്ടും ഇടുക്കിയിലെ മൈലാടുംപാറയിലും ലഭിച്ച 21 സെന്റിമീറ്ററും ഇതോടു ചേർത്തുവച്ചാൽ ഈ വർഷത്തേത് റെക്കോർഡുകൾ പെയ്‌തിറങ്ങുന്ന പെരുമഴക്കാലമെന്നു വ്യക്‌തം.
സംസ്‌ഥാനത്ത് കഴിഞ്ഞ മൂന്നു നൂറ്റാണ്ടുകളിലായി. വിവിധ സ്‌ഥലങ്ങളിൽ രേഖപ്പെടുത്തിയ റെക്കോർഡ് മഴയുടെ ലഭ്യമായ കണക്ക് ഇവയാണ്: സ്‌ഥലം, അളവ് (സെന്റിമീറ്റർ കണക്കിൽ), തീയതി എന്ന ക്രമത്തിൽ. (തിരുവനന്തപുരം കാലാവസ്‌ഥാ കേന്ദ്രത്തിൽനിന്നു ലഭിച്ചത്).
വൈത്തിരി – 91 – ഒക്‌ടോബർ 26 1961,
മാവേലിക്കര – 64 – ജൂലൈ 7, 1967,
തലശേരി – 63 – മേയ് 25, 1969
മൂന്നാർ – 48 – മേയ് 26, 2005,
ദേവികുളം – 48 – ജൂലൈ 17, 1924,
കോഴിക്കോട് – 46 – മേയ് 19, 1882,
തൃശൂർ – 42 – ഏപ്രിൽ 10, 2004,
തിരുവനന്തപുരം – 40– ഒക്‌ടോബർ 10, 1964,
പീരുമേട് – 39 – ജൂലൈ 4, 1868,
കണ്ണൂർ – 36 – ഒക്‌ടോബർ 14, 2002,
നിലമ്പൂർ – 32 – ജൂൺ 9, 1941,
പുനലൂർ – 30 – മേയ് 14, 1972,
പാലക്കാട് – 30 – ഒക്‌ടോബർ 23, 2013,
തൊടുപുഴ – 30 – ജൂലൈ 23, 1924,
മാനന്തവാടി – 30 – ജൂലൈ 24, 1924,
കോട്ടയം – 29 – മേയ് 25, 1932 ,
നേര്യമംഗലം – 28 – ജൂലൈ 10, 1962,
കാഞ്ഞിരപ്പള്ളി – 28 – ഓഗസ്‌റ്റ് 6, 1958,
ആലപ്പുഴ – 27 – ഏപ്രിൽ 10, 1950 ,
കോന്നി – 24 – ജൂലൈ 17, 1968,
ഇടുക്കി – 22 – ഓഗസ്‌റ്റ് 5, 2013 ,
കൊച്ചി വിമാനത്താവളം – 16 – ജൂൺ 13, 2010.