ഡാം സുരക്ഷ: ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി∙ കേരളത്തിലെ ഡാമുകളുടെ കൈകാര്യം സംബന്ധിച്ച് അടിയന്തര കർമപദ്ധതി രൂപീകരിക്കണമെന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. അശാസ്ത്രീയമായി ഡാം തുറന്നു വിട്ടതാണു ദുരന്ത കാരണമെന്നാരോപിച്ചു സുധീഷ് വി. സെബാസ്റ്റ്യനാണു ഹർജി നൽകിയത്.

സംസ്ഥാനത്തിനു ഡാം കൈകാര്യ പദ്ധതിയില്ലെന്നും കേന്ദ്ര ജല കമ്മിഷന്റെ മാർഗരേഖ പാലിച്ചില്ലെന്നും ആക്ഷേപമുണ്ട്. ഇതിനിടെ, പ്രളയവുമായി ബന്ധപ്പെടുത്തി മുല്ലപ്പെരിയാർ വിഷയം ഉൾപ്പെടെ ഉന്നയിച്ച ഹർജി ഹൈക്കോടതി തള്ളി.

വരാപ്പുഴ സ്വദേശി വിതയത്തിൽ കുഞ്ഞിപ്പൗലോ വർഗീസ് നൽകിയ ഹർജിയിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പങ്ക് പരിശോധിക്കണമെന്നും ആവശ്യമുണ്ടായിരുന്നു.