ബിഷപ് ഹാജരായി; കംപ്യൂട്ടറുകൾ അഞ്ചിനകം എത്തിക്കണം

വൈക്കം ∙ കന്യാസ്ത്രീ നൽകിയ പീഡന പരാതിയിൽ പ്രതിയായ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ അന്വേഷണ ഉദ്യോഗസ്ഥൻ വൈക്കം ഡിവൈഎസ്പി കെ. സുഭാഷിനു മുന്നിൽ ഇന്നലെ ഹാജരായി. കന്യാസ്ത്രീക്കെതിരെ അച്ചടക്ക നടപടി രേഖപ്പെടുത്താൻ ഉപയോഗിച്ച രണ്ടു കംപ്യൂട്ടറുകൾ അഞ്ചിനകം ഹാജരാക്കാൻ ബിഷപ്പിനു നോട്ടിസ് നൽകി.

കേസിലെ സാക്ഷി ഫാ. കുര്യാക്കോസ് കാട്ടുതറയെ മരിച്ച നിലയിൽ കണ്ടെത്തിയതു സംബന്ധിച്ചു അഭിപ്രായം പറയാനില്ലെന്നു ബിഷപ് പ്രതികരിച്ചു. രാവിലെ 10.30 നു ഡിവൈഎസ്പി ഓഫിസിൽ എത്തിയ ബിഷപ്പ് 10.50നു മടങ്ങി. ഇന്നലെ തിരുവനന്തപുരത്തു എത്തിയ ബിഷപ് രാവിലെയാണു വൈക്കത്ത് എത്തിയത്. എല്ലാ മാസവും അന്വേ,ണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാൻ ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. പരാതിക്കാരി താമസിക്കുന്ന കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിന്റെ സുരക്ഷ വർധിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.