ഗ്രൂപ്പുകാരുടെ ഇംഗിതത്തിനു വർത്തമാനം പറയാനില്ല; വക്താവ് സ്ഥാനം ഒഴിയും: രാജ്മോഹൻ

തിരുവനന്തപുരം∙ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി തുടരുന്നതിനിടെ വക്താവ് സ്ഥാനം ഒഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചു രാജ്മോഹന്‍ ഉണ്ണിത്താന്‍. കെപിസിസി വക്താവ് സ്ഥാനത്തുനിന്നു തന്നെ മാറ്റാന്‍ ആവശ്യപ്പെടും. ഇക്കാര്യം ആവശ്യപ്പെട്ടു ഹൈക്കമാന്‍ഡിനെ സമീപിക്കും. ഗ്രൂപ്പുകാരുടെ ഇംഗിതത്തിനു വര്‍ത്തമാനം പറയാനാവില്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ മനോരമ ന്യൂസിനോടു പറഞ്ഞു.

ഓരോരുത്തര്‍ക്കു വേണ്ടി വാദിക്കുമ്പോള്‍ അവരുടെ ഗ്രൂപ്പായി ചിത്രീകരിക്കുന്നു. തന്നെ വക്തവാക്കാന്‍ സഹായിച്ചതു ശശി തരൂരാണെന്നും ഉണ്ണിത്താന്‍ പറഞ്ഞു. വിലക്കു ലംഘിച്ചു പരസ്യപ്രസ്താവന നടത്തിയവര്‍ക്കെതിരെ നടപടി വേണമെന്നും ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കെപിസിസി യോഗത്തില്‍ ഉണ്ണിത്താനും ഹസ്സനും തമ്മില്‍ വാക്പോര് നടന്നിരുന്നു. ഉണ്ണിത്താനെ വക്താവ് ആക്കരുതെന്നു പറഞ്ഞ ഹസന്, തന്നെ നിയമിച്ചതു ഹൈക്കമാന്‍ഡെന്ന വാദമായിരുന്നു മറുപടി.