ലക്നൗ∙ യുപിയിലെ കാൺപൂരിൽ ഹിസ്ബുൽ മുജാഹിദീൻ ഭീകരനെ പൊലീസ് പിടികൂടി. ഗണേശചതുർഥി ദിനത്തിൽ ആക്രമണം നടത്താൻ പദ്ധതിയിടുന്നതിനിടെയാണ് ഇയാളെ പിടികൂടിയതെന്ന് ഉത്തർപ്രദേശ് പൊലീസ് വ്യക്തമാക്കി.
അസം സ്വദേശിയായ കമർ യുസ്സമ (37) ആണ് ആണ് അറസ്റ്റിലായത്. ഇയാൾ ഭീകര സംഘടനയായ ഹിസ്ബുൽ മുജാഹിദീന്റെ സജീവപ്രവർത്തകനാണെന്ന് പൊലീസ് പറഞ്ഞു. പത്ത് ദിവസത്തോളം ഇയാളുടെ നീക്കങ്ങൾ നിരീക്ഷിച്ച ശേഷമാണു യുപി ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തത്. പത്തു ദിവസത്തെ ഗണേശ ചതുർഥി ആഘോഷങ്ങൾക്കു വ്യാഴാഴ്ചയാണു തുടക്കമായത്.