Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമ്പിൾഡനിൽ വമ്പൻ അട്ടിമറി; ഫെഡറർ പുറത്ത്

Roger Federer

ലണ്ടൻ ∙ വിമ്പിൾഡൻ സെന്റർ കോർട്ടിൽ വമ്പൻ അട്ടിമറി. ആദ്യ ക്വാർട്ടറിൽ റോജർ ഫെഡററെ അഞ്ചുസെറ്റ് നീണ്ട മാരത്തൺ പോരാട്ടത്തിൽ സൗത്ത് ആഫ്രിക്കയുടെ കെവിൻ ആൻഡേർസനാണ് അട്ടിമറിച്ചത് (2–6,6–7,7–5,6–4,13–11). ആദ്യ രണ്ടു സെറ്റും നേടിയതിനു ശേഷമാണു ഫെഡററിനു കാലിടറിയത്. മുൻ ചാംപ്യൻ നൊവാക് ജോക്കോവിച്ച് സെമിഫൈനലിൽ കടന്നു.

ജപ്പാന്റെ കെയ് നിഷികോരിയെ 6–3, 3–6, 6–2, 6–2നു മറികടന്നാണ് ജോക്കോവിച്ചിന്റെ എട്ടാം സെമിഫൈനൽ പ്രവേശം. റാഫേൽ നദാൽ – യുവാൻ ദെൽപോട്രോ മൽസര വിജയിയെ ജോക്കോവിച്ച് സെമിയിൽ നേരിടും. 2016 ഫ്രഞ്ച് ഓപ്പൺ വിജയത്തിനുശേഷം ജോക്കോവിച്ച് ഒരു ഗ്രാൻസ്‌ലാം ടൂർണമെന്റിന്റെ സെമിയിൽ കടക്കുന്നത് ആദ്യമായാണ്.  വനിതകളിൽ സെറീന വില്യംസ്, ഏയ്ഞ്ചലിക് കെർബർ, ജൂലിയ ഗോർജസ്, യെലന ഒസ്റ്റപെങ്കോ എന്നിവർ സെമിയിൽ കടന്നിരുന്നു.