ADVERTISEMENT

പത്തനംതിട്ട∙ പ്രമാടം കോയിക്കപ്പറമ്പിൽ ഓമനക്കുട്ടന്റെ കരവിരുതിൽ തടിയിൽ കൊത്തിയെടുത്തത് ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ജീവൻ തുടിക്കുന്ന ശിൽപം. ഒരുമാസം നീണ്ട പരിശ്രമത്തിലൂടെ  തേക്കിന്റെ കുറ്റിയിലാണ് ഇത് കൊത്തിയെടുത്തത്. മകൻ അഭിജിത്തും ശിൽപിക്കു സഹായിയായി ഒപ്പം ഉണ്ടായിരുന്നു. തേക്കിൻ കുറ്റി 4 അടി നീളം, 3 അടി  ഉയരം, 10 ഇഞ്ച് വീതിയിലും ചെത്തി ഒരുക്കിയാണ് ശിൽപം കൊത്തിയത്. തേക്കിന്റെ വേറെ വേരിൽ ടീപ്പോ നിർമിച്ച് അതിലാണ് ശിൽപം ഉറപ്പിച്ചിട്ടുള്ളത്. അന്ത്യ അത്താഴത്തിന്റെ പാത്രങ്ങൾ പ്രത്യേകം ഉണ്ടാക്കി ടീപ്പോയിൽ ഉറപ്പിക്കുകയായിരുന്നു.ധാരാളം പേരാണ് ഓമനക്കുട്ടന്റെ ശിൽപം കാണാൻ  എത്തുന്നത്. നേരത്തെ ശിവ താണ്ഡവം, ശ്രീബുദ്ധൻ, പ്രധാനമന്ത്രി നരേന്ദ്രമോദി, ശ്രീകൃഷ്ണൻ, ഗണപതി എന്നീ ശിൽപങ്ങളും അച്ഛനും മകനും ചേർന്ന്  തടിയിൽ കൊത്തിയെടുത്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com